മദ്യപിച്ച വരന്‍ വിവാഹത്തിന് സമയത്ത് എത്തിയില്ല, വധു മറ്റൊരാളെ വിവാഹം കഴിച്ചു

മദ്യപിച്ചെത്തിയ വരന്‍ കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാല്‍ വധുവിന്റെ പിതാവ് തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിക്ക് വിവാഹ ചടങ്ങിന് സമയം നിശ്ചയിച്ചിരുന്നെങ്കിലും വരന്‍ എത്താന്‍ വൈകിയതോടെയാണ് വധുവിനെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുത്തത്.

ഏപ്രില്‍ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും കുടുംബവും വരന്‍ എത്താന്‍ കാത്തുനിന്നെങ്കിലും രാത്രി എട്ട് മണിയായിട്ടും അയാള്‍ മണ്ഡപത്തില്‍ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടര്‍ന്നുവെന്നാണ് സൂചന. വരന്‍ മണ്ഡപത്തില്‍ എത്തിയപ്പോള്‍ വധുവിന്റെ പിതാവ് മകളെ വിവാഹം കഴപ്പിച്ചു നല്‍കാന്‍ വിസമ്മതിച്ചു.

‘വരനും സുഹൃത്തുക്കളും മദ്യപിച്ച് 4 മണിക്ക് പകരം രാത്രി 8 മണിക്ക് മണ്ഡപത്തില്‍ വന്ന് വഴക്കുണ്ടാക്കി. ഞങ്ങള്‍ എന്റെ മകളെ ഞങ്ങളുടെ ബന്ധുക്കളില്‍ ഒരാളുമായി വിവാഹം കഴിച്ചുകൊടുത്തു’ വധുവിന്റെ അമ്മ പറഞ്ഞു.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ വധുവിന്റെ പിതാവ് വിവാഹത്തിനെത്തിയ ഒരു ബന്ധുവിനെ കണ്ട് സംസാരിക്കുകയും തുടര്‍ന്ന് വിവാഹം നടത്തുകയുമായിരുന്നു.

‘വിവാഹ ചടങ്ങ് ഏപ്രില്‍ 22 ന് നടക്കേണ്ടതായിരുന്നു, വരന്റെ പക്ഷം നൃത്തത്തിന്റെ തിരക്കിലായിരുന്നു. വിവാഹ സമയം വൈകിട്ട് 4 മണിക്കായിരുന്നുവെങ്കിലും 8 മണിയോടെയാണ് അവര്‍ വേദിയിലെത്തിയത്. അങ്ങനെ, ഞാന്‍ എന്റെ മകളെ എന്റെ ബന്ധുവായ ഒരാളുമായി വിവാഹം കഴിച്ചുകൊടുത്തു’ വധുവിന്റെ പിതാവ് പറഞ്ഞു.

വിവാഹം മുടങ്ങിയതിന്റെ അടുത്ത ദിവസം തന്നെ വരനു മറ്റൊരാളെ വിവാഹം ചെയ്തുവെന്നാണ് വിവരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക