മുഖ്യമന്ത്രിയുടെ ഫോണും ചോര്‍ത്തി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; പ്രതികരിക്കാതെ ബിആര്‍എസ്

കേന്ദ്രാനുമതി ഇല്ലാതെ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഉപകരണത്തിലൂടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്ട്ര സമിതി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരുടെയും വ്യവസായികളുടെയും ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവര്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.

കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഉപകരണത്തിലൂടെ ആയിരുന്നു ഫോണ്‍ ചോര്‍ത്തല്‍. ഉപകരണത്തിന് 300 മീറ്റര്‍ ചുറ്റളവിലുള്ള ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. രേവന്ത് റെഡ്ഡിയുടെ വീടിന് സമീപം ഒരു ഓഫീസ് സ്ഥാപിച്ചാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ സാങ്കേതിക കണ്‍സള്‍ട്ടന്റ് ആയിരുന്ന രവി പോള്‍ ഫോണ്‍ ചോര്‍ത്തിയത്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലുള്ള സംസ്ഥാന ഇന്‍ലിജന്‍സ് ബ്യൂറോ മുന്‍മേധാവി ടി പ്രഭാകറിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമേ വ്യവസായികള്‍, ഭൂമിക്കച്ചവടക്കാര്‍, ജ്വല്ലറി ഉടമകള്‍ തുടങ്ങി നിരവധി പേരും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്.

ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉപയോഗിച്ച് നിരവധി വ്യവസായികളെ ബിആര്‍എസ് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വ്യവസായികളോട് ബിആര്‍െസിന്റെ പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരോപണങ്ങളോട് ബിആര്‍എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം