ജമ്മു കശ്മീരീൽ 5 തീവ്രവാദികൾ വീട്ടിൽ കയറി പ്രദേശവാസിയെ ബന്ദിയാക്കി; സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ഇന്ന് രാവിലെ ജമ്മു കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളും ഒരു ഗ്രനേഡ് ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മു-ശ്രീനഗർ ഹൈവേയിൽ അഞ്ച് തീവ്രവാദികൾ ഒരു പാസഞ്ചർ ബസ് നിർത്താൻ ശ്രമിച്ചപ്പോഴാണ് റംബാൻ ജില്ലയിലെ ബാറ്റോട്ടെയിൽ ആദ്യത്തെ ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യൻ സൈനിക യുദ്ധവസ്ത്രം ധരിച്ചെത്തിയ തീവ്രവാദികളെ കണ്ട ബസ് ഡ്രൈവർ വണ്ടിനിർത്താതെ പാഞ്ഞു പോകുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന പ്രദേശത്തെ വളഞ്ഞ് തിരച്ചിൽ നടത്തി.

പ്രദേശത്ത് തുടരുന്ന കനത്ത മഴ തിരച്ചിൽ പ്രവർത്തനം ദുഷ്കരമാക്കി. അഞ്ച് ഭീകരർ ഒരു വീട്ടിൽ പ്രവേശിച്ച് ഒരാളെ ബന്ദിയാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗ്രനേഡ് എറിയുകയും ചെയ്തു. കൂടുതൽ പേരെ ബന്ദിയാക്കാനുള്ള സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ സേന അതീവ ജാഗ്രതയോടെയാണ് നീക്കം നടത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കീഴടങ്ങാൻ തീവ്രവാദികളോട് പറഞ്ഞിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

രണ്ടാമത്തെ ഏറ്റുമുട്ടൽ ഗാൻഡെർബലിന്റെ മുകൾ ഭാഗത്ത്, ഗുരേസിന്റെ അതിർത്തിയിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമാണ്. ഒരു തീവ്രവാദിയെ വെടിവച്ചു കൊന്നു, കരസേനയുടെ നോർത്തേൺ കമാൻഡ് ട്വീറ്റ് ചെയ്തു.

വെടിവച്ച് കൊല്ലപ്പെട്ട തീവ്രവാദി നിയന്ത്രണ രേഖക്ക് സമീപത്തു നിന്നായതിനാൽ ഗുരസ് ഭാഗത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു വലിയ സംഘത്തിന്റെ ഭാഗമാകാമെന്ന് സംശയിക്കുന്നു.

മൂന്നാമത്തെ സംഭവം ശ്രീനഗർ നഗരത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് നിയന്ത്രണങ്ങൾ തിരിച്ചെത്തിയതിനാൽ റോഡിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രദേശം കൂടുതലും വിജനമായതിനാൽ ഗ്രനേഡ് ആക്രമണത്തിന്റെ ലക്ഷ്യം എവിടേക്കായിരുന്നു എന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ