ജമ്മു കശ്മീരീൽ 5 തീവ്രവാദികൾ വീട്ടിൽ കയറി പ്രദേശവാസിയെ ബന്ദിയാക്കി; സൈന്യവുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ഇന്ന് രാവിലെ ജമ്മു കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളും ഒരു ഗ്രനേഡ് ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മു-ശ്രീനഗർ ഹൈവേയിൽ അഞ്ച് തീവ്രവാദികൾ ഒരു പാസഞ്ചർ ബസ് നിർത്താൻ ശ്രമിച്ചപ്പോഴാണ് റംബാൻ ജില്ലയിലെ ബാറ്റോട്ടെയിൽ ആദ്യത്തെ ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യൻ സൈനിക യുദ്ധവസ്ത്രം ധരിച്ചെത്തിയ തീവ്രവാദികളെ കണ്ട ബസ് ഡ്രൈവർ വണ്ടിനിർത്താതെ പാഞ്ഞു പോകുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന പ്രദേശത്തെ വളഞ്ഞ് തിരച്ചിൽ നടത്തി.

പ്രദേശത്ത് തുടരുന്ന കനത്ത മഴ തിരച്ചിൽ പ്രവർത്തനം ദുഷ്കരമാക്കി. അഞ്ച് ഭീകരർ ഒരു വീട്ടിൽ പ്രവേശിച്ച് ഒരാളെ ബന്ദിയാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗ്രനേഡ് എറിയുകയും ചെയ്തു. കൂടുതൽ പേരെ ബന്ദിയാക്കാനുള്ള സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ സേന അതീവ ജാഗ്രതയോടെയാണ് നീക്കം നടത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കീഴടങ്ങാൻ തീവ്രവാദികളോട് പറഞ്ഞിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

രണ്ടാമത്തെ ഏറ്റുമുട്ടൽ ഗാൻഡെർബലിന്റെ മുകൾ ഭാഗത്ത്, ഗുരേസിന്റെ അതിർത്തിയിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമാണ്. ഒരു തീവ്രവാദിയെ വെടിവച്ചു കൊന്നു, കരസേനയുടെ നോർത്തേൺ കമാൻഡ് ട്വീറ്റ് ചെയ്തു.

വെടിവച്ച് കൊല്ലപ്പെട്ട തീവ്രവാദി നിയന്ത്രണ രേഖക്ക് സമീപത്തു നിന്നായതിനാൽ ഗുരസ് ഭാഗത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു വലിയ സംഘത്തിന്റെ ഭാഗമാകാമെന്ന് സംശയിക്കുന്നു.

മൂന്നാമത്തെ സംഭവം ശ്രീനഗർ നഗരത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് നിയന്ത്രണങ്ങൾ തിരിച്ചെത്തിയതിനാൽ റോഡിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രദേശം കൂടുതലും വിജനമായതിനാൽ ഗ്രനേഡ് ആക്രമണത്തിന്റെ ലക്ഷ്യം എവിടേക്കായിരുന്നു എന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍