ബോധം പോകുന്നത് വരെ അഞ്ച് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

ബിഹാറില്‍ അഞ്ച് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ബോധം നഷ്ടമായി. പാട്നയിലെ ധനരുവ ബ്ലോക്കിലെ ഒരു കോച്ചിങ് സെന്ററിലാണ് സംഭവം. മർദ്ദനത്തിന് ഇരയായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദന ദൃശ്യം പുറത്ത് വന്നതോടെ അധ്യാപകനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമല്ല.

ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചത്. ഛോട്ടുവിന് ബിപി കൂടുതലായതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് കോച്ചിങ് സെന്റർ ഉടമ അമർകാന്ത് കുമാർ പറഞ്ഞത്. വീഡിയോയിൽ കുട്ടിയെ ആദ്യം വടി ഉപയോഗിച്ചാണ് അധ്യാപകൻ അടിക്കുന്നത്. വേദന സഹിക്കാതെ കുട്ടി നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

അടിച്ചതിന് പിന്നാലെ വടി രണ്ടായി ഒടിയുന്നതും, ദേഷ്യം സഹിക്കാൻ പറ്റാതെ അധ്യാപകൻ   കൈ കൊണ്ട് കുട്ടിയെ അടിക്കുകയും ഇടിക്കുകയും തല മുടി പിടിച്ച് വലിക്കുകയും ചെയ്യുന്നു. തന്നെ അടിക്കരുതെന്ന് കുട്ടി അപേക്ഷിച്ചിട്ടും അധ്യാപകൻ പിന്നെയും മർദ്ദിക്കുകയാണ്. മറ്റ് കുട്ടികളെല്ലാം പേടിയോടെയാണ് നോക്കി നിൽക്കുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ബോധം നഷ്ടപ്പെട്ട കിടന്ന കുട്ടിയെ   ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം വിഡിയോ പുറത്ത് വന്നതോടെ വലിയ തരത്തിലുള്ള രോഷമാണ് ഉയരുന്നത്. ഈ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇയാളെയും ഇതേപോലെ മർദിക്കണമെന്നും ഒരുപക്ഷം പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക