ജി 20 യ്ക്ക് എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗിൽ ദുരൂഹത, സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടു, ഡൽഹിയിലെ ഹോട്ടലിൽ 12 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾ

ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ 12 മണിക്കൂർ നീളുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ചൈനീസ് പ്രതിനിധികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബാഗിനെ സംബന്ധിച്ചായിരുന്നു ആദ്യത്തെ ദുരൂഹത. ഇതിനൊപ്പം പ്രതിനിധികൾ ഹോട്ടൽ ജീവനക്കാരോട് സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടതും ജീവനക്കാരിൽ സംശയം ജനിപ്പിച്ചു.

ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു ചൈനീസ് പ്രതിനിധികളുടെ താമസം ക്രമീകരിച്ചിരുന്നത്. പ്രതിനിധികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ കൊണ്ടുവന്ന ബാഗിൽ സംശയാസ്പദമായ എന്തോ ഹോട്ടലിലെ ഒരു ജീവനക്കാരൻ കണ്ടെതിനെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കമായത്. ജീവനക്കാർക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ഹോട്ടൽ ജീവനക്കാർക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല.

ബാഗിനുള്ളിൽ എന്താണെന്ന് അറിയാനായി ഹോട്ടൽ അധികൃതർ ബാഗ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ചൈനീസ് സംഘം ഇതിനെ എതിർത്തു. എന്നാൽ ഇതിനെ ഇന്ത്യൻ സുരക്ഷാ സംഘം അംഗീകരിച്ചില്ല. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ഇന്റർനെറ്റ് ആവശ്യവും ഹോട്ടൽ അധികൃതർ നിരസിച്ചു.

വിവാദത്തിലായ ബാഗ് എംബസിയിലേക്ക് മാറ്റിയതോടെ എന്താണ് ബാഗിലുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത ഏറുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയം വിവാദമായതോടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. ഓരോ രാജ്യത്തിനും തങ്ങളെ ഏത് തലത്തിൽ പ്രതിനിധീകരിക്കണമെന്ന് അവർക്ക് സ്വയം തീരുമാനിക്കാമെന്നതിനാൽ ഇപ്പോഴുണ്ടായ നീക്കങ്ങളെ നിസ്സാരമായി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാജ്യം എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എത്തിയിരുന്നില്ല. പകരം ലീ ക്വിയാങ്ങിനെയാണ് അദ്ദേഹം അയച്ചിരുന്നത്. അതേസമയം, ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ സംയുക്ത പ്രസ്താവന ലോകത്തിന് നല്ല സൂചനയാണ് നൽകുന്നതെന്ന് ഉച്ചകോടിയ്ക്ക് ശേഷം ചൈന പ്രതികരിച്ചിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി