ജി 20 യ്ക്ക് എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗിൽ ദുരൂഹത, സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടു, ഡൽഹിയിലെ ഹോട്ടലിൽ 12 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾ

ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ 12 മണിക്കൂർ നീളുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ചൈനീസ് പ്രതിനിധികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബാഗിനെ സംബന്ധിച്ചായിരുന്നു ആദ്യത്തെ ദുരൂഹത. ഇതിനൊപ്പം പ്രതിനിധികൾ ഹോട്ടൽ ജീവനക്കാരോട് സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടതും ജീവനക്കാരിൽ സംശയം ജനിപ്പിച്ചു.

ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു ചൈനീസ് പ്രതിനിധികളുടെ താമസം ക്രമീകരിച്ചിരുന്നത്. പ്രതിനിധികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ കൊണ്ടുവന്ന ബാഗിൽ സംശയാസ്പദമായ എന്തോ ഹോട്ടലിലെ ഒരു ജീവനക്കാരൻ കണ്ടെതിനെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കമായത്. ജീവനക്കാർക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ഹോട്ടൽ ജീവനക്കാർക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല.

ബാഗിനുള്ളിൽ എന്താണെന്ന് അറിയാനായി ഹോട്ടൽ അധികൃതർ ബാഗ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ചൈനീസ് സംഘം ഇതിനെ എതിർത്തു. എന്നാൽ ഇതിനെ ഇന്ത്യൻ സുരക്ഷാ സംഘം അംഗീകരിച്ചില്ല. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ഇന്റർനെറ്റ് ആവശ്യവും ഹോട്ടൽ അധികൃതർ നിരസിച്ചു.

വിവാദത്തിലായ ബാഗ് എംബസിയിലേക്ക് മാറ്റിയതോടെ എന്താണ് ബാഗിലുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത ഏറുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയം വിവാദമായതോടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. ഓരോ രാജ്യത്തിനും തങ്ങളെ ഏത് തലത്തിൽ പ്രതിനിധീകരിക്കണമെന്ന് അവർക്ക് സ്വയം തീരുമാനിക്കാമെന്നതിനാൽ ഇപ്പോഴുണ്ടായ നീക്കങ്ങളെ നിസ്സാരമായി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാജ്യം എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എത്തിയിരുന്നില്ല. പകരം ലീ ക്വിയാങ്ങിനെയാണ് അദ്ദേഹം അയച്ചിരുന്നത്. അതേസമയം, ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ സംയുക്ത പ്രസ്താവന ലോകത്തിന് നല്ല സൂചനയാണ് നൽകുന്നതെന്ന് ഉച്ചകോടിയ്ക്ക് ശേഷം ചൈന പ്രതികരിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ