ജി 20 യ്ക്ക് എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗിൽ ദുരൂഹത, സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടു, ഡൽഹിയിലെ ഹോട്ടലിൽ 12 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾ

ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ 12 മണിക്കൂർ നീളുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ചൈനീസ് പ്രതിനിധികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബാഗിനെ സംബന്ധിച്ചായിരുന്നു ആദ്യത്തെ ദുരൂഹത. ഇതിനൊപ്പം പ്രതിനിധികൾ ഹോട്ടൽ ജീവനക്കാരോട് സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടതും ജീവനക്കാരിൽ സംശയം ജനിപ്പിച്ചു.

ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു ചൈനീസ് പ്രതിനിധികളുടെ താമസം ക്രമീകരിച്ചിരുന്നത്. പ്രതിനിധികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ കൊണ്ടുവന്ന ബാഗിൽ സംശയാസ്പദമായ എന്തോ ഹോട്ടലിലെ ഒരു ജീവനക്കാരൻ കണ്ടെതിനെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കമായത്. ജീവനക്കാർക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ഹോട്ടൽ ജീവനക്കാർക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല.

ബാഗിനുള്ളിൽ എന്താണെന്ന് അറിയാനായി ഹോട്ടൽ അധികൃതർ ബാഗ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ചൈനീസ് സംഘം ഇതിനെ എതിർത്തു. എന്നാൽ ഇതിനെ ഇന്ത്യൻ സുരക്ഷാ സംഘം അംഗീകരിച്ചില്ല. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ഇന്റർനെറ്റ് ആവശ്യവും ഹോട്ടൽ അധികൃതർ നിരസിച്ചു.

വിവാദത്തിലായ ബാഗ് എംബസിയിലേക്ക് മാറ്റിയതോടെ എന്താണ് ബാഗിലുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത ഏറുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയം വിവാദമായതോടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. ഓരോ രാജ്യത്തിനും തങ്ങളെ ഏത് തലത്തിൽ പ്രതിനിധീകരിക്കണമെന്ന് അവർക്ക് സ്വയം തീരുമാനിക്കാമെന്നതിനാൽ ഇപ്പോഴുണ്ടായ നീക്കങ്ങളെ നിസ്സാരമായി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാജ്യം എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എത്തിയിരുന്നില്ല. പകരം ലീ ക്വിയാങ്ങിനെയാണ് അദ്ദേഹം അയച്ചിരുന്നത്. അതേസമയം, ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ സംയുക്ത പ്രസ്താവന ലോകത്തിന് നല്ല സൂചനയാണ് നൽകുന്നതെന്ന് ഉച്ചകോടിയ്ക്ക് ശേഷം ചൈന പ്രതികരിച്ചിരുന്നു.

Latest Stories

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ