പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് തോൽവി; കൃത്രിമം നടന്നിട്ടുണ്ടെന്ന് മമത 

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി മമത ബാനർജിക്ക് തോൽവി. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1,736 വോട്ടിനാണ് മമത ബാനർജി പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്‍റെ സിറ്റിംഗ് മണ്ഡലമാണ് നന്ദിഗ്രാം.

“നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ട. പോരാട്ടത്തിന് വേണ്ടി ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരും. ഞാൻ ഒരു മുന്നേറ്റത്തിന് വേണ്ടി പോരാടിയതിനാൽ നന്ദിഗ്രാമിൽ ബുദ്ധിമുട്ട് നേരിട്ടു. ജനങ്ങൾ ആഗ്രഹിക്കുന്ന ഏത് വിധിയും നൽകട്ടെ, ഞാൻ അത് അംഗീകരിക്കുന്നു. എനിക്ക് കുഴപ്പമില്ല. ഫലങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ കോടതിയിൽ പോകുകയും ചെയ്യും. ഫലപ്രഖ്യാപനത്തിനു ശേഷം ചില കൃത്രിമങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് അവ ഞാൻ വെളിപ്പെടുത്തുന്നതായിക്കും.” മമത ബാനർജി പറഞ്ഞു.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ തുടരും. 213 സീറ്റുകളിലാണ് തൃണമൂൽ മുന്നേറ്റം. 78 സീറ്റുകളാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം