സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

സദ്‌ഗുരുവിൻ്റെ ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി തള്ളി സുപ്രീംകോടതി. ഇഷ ഫൗണ്ടേഷൻ തന്റെ രണ്ട് പെൺമക്കളെ ബന്ദികളാക്കിയെന്ന് ആരോപിച്ച് ഡോ. എസ് കാമരാജ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

രണ്ട് സ്ത്രീകളും സ്വമേധയായാണ് ഇഷാ ഫൗണ്ടേഷനിൽ താമസിക്കുന്നതെന്ന് കോടതിയിൽ വ്യക്തമാക്കിയതിനാലും കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതും ചൂണ്ടക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്. തൻ്റെ രണ്ട് പെൺമക്കളായ ഗീത (42), ലത (39) എന്നിവരെ കോയമ്പത്തൂരിലെ ഫൗണ്ടേഷനിൽ തടവിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച പ്രൊഫസറായ ഡോ.എസ്. കാമരാജാണ് ഹർജി സമർപ്പിച്ചത്.

കേസിൻ്റെ വാദം കേൾക്കുന്നതിനിടെ, ബലപ്രയോഗത്തിലൂടെ തടവിലാക്കിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് സ്ത്രീകളുമായി സുപ്രീംകോടതി ബെഞ്ച് അവരുടെ ചേംബറിൽ നിന്ന് ഓൺലൈനിൽ സംവദിച്ചിരുന്നു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്ന് യുവതികൾ പറഞ്ഞതായി ചർച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചിരുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ