ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

ഒരു സ്ത്രീയെ “അവിഹിത ഭാര്യ” എന്നും “വിശ്വസ്തയായ കാമുകി” എന്നും വിശേഷിപ്പിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. ഇത് അവളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്ത്രീവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

അത്തരം വാക്കുകളുടെ ഉപയോഗം ഭരണഘടനയുടെ ധാർമ്മികതയ്ക്കും ആദർശങ്ങൾക്കും എതിരാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്സാനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ഒരു ഫുൾ ബെഞ്ച് (മൂന്ന് ജഡ്ജിമാർ) ബോംബെ ഹൈക്കോടതി ഉപയോഗിച്ച “ആക്ഷേപകരമായ ഭാഷ”യെ വിമർശിച്ചു.

“നിർഭാഗ്യവശാൽ, ബോംബെ ഹൈക്കോടതി ‘അവിഹിത ഭാര്യ’ എന്ന വാക്കുകൾ ഉപയോഗിക്കുന്ന പരിധി വരെ പോയി. അസാധുവായി പ്രഖ്യാപിക്കപ്പെട്ട വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീയെ “അവിഹിത ഭാര്യ” എന്ന് വിളിക്കുന്നത് “വളരെ അനുചിതവും” അവരുടെ അന്തസ്സിനെ ബാധിക്കുന്നതുമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം