ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

ഒരു സ്ത്രീയെ “അവിഹിത ഭാര്യ” എന്നും “വിശ്വസ്തയായ കാമുകി” എന്നും വിശേഷിപ്പിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. ഇത് അവളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്ത്രീവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

അത്തരം വാക്കുകളുടെ ഉപയോഗം ഭരണഘടനയുടെ ധാർമ്മികതയ്ക്കും ആദർശങ്ങൾക്കും എതിരാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്സാനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ഒരു ഫുൾ ബെഞ്ച് (മൂന്ന് ജഡ്ജിമാർ) ബോംബെ ഹൈക്കോടതി ഉപയോഗിച്ച “ആക്ഷേപകരമായ ഭാഷ”യെ വിമർശിച്ചു.

“നിർഭാഗ്യവശാൽ, ബോംബെ ഹൈക്കോടതി ‘അവിഹിത ഭാര്യ’ എന്ന വാക്കുകൾ ഉപയോഗിക്കുന്ന പരിധി വരെ പോയി. അസാധുവായി പ്രഖ്യാപിക്കപ്പെട്ട വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീയെ “അവിഹിത ഭാര്യ” എന്ന് വിളിക്കുന്നത് “വളരെ അനുചിതവും” അവരുടെ അന്തസ്സിനെ ബാധിക്കുന്നതുമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ