ഷർജീൽ ഇമാമിന്റെ ഹർജിയിൽ നാല് സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഭിന്നിപ്പുണ്ടാക്കിയെന്നും ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച്‌ തനിക്കെതിരെ സമർപ്പിച്ച എല്ലാ എഫ്‌ഐ‌ആറുകളും സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കാൻ അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് സർക്കാരുകളോട് സുപ്രീംകോടതി.

ജനുവരി 28- ന് ബിഹാറിലെ ജഹനാബാദിൽ നിന്ന് അറസ്റ്റിലായ ഷർജീൽ ഇമാം, ഡൽഹി, അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ തനിക്കെതിരായ എഫ്‌ഐആർ സംയോജിപ്പിച്ചതിന് ശേഷം ഒരൊറ്റ ഏജൻസിയെ കൊണ്ട് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിദ്വേഷ ഭാഷണത്തിനു പുറമേ, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്, 1967 ലെ ചില വ്യവസ്ഥകൾ എന്നിവയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

ഷർജീൽ ഇമാമിന്റെ അപേക്ഷയിൽ പ്രതികരിക്കാൻ നേരത്തെ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഡൽഹിക്ക് നൽകിയ നോട്ടീസ് മാത്രം മതിയാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളെയും കേൾക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി.

അതേസമയം, ഡൽഹി സർക്കാരിന്റെ മറുപടി തയ്യാറാണെന്നും ബുധനാഴ്ചയ്ക്കകം ഇത് സമർപ്പിക്കുമെന്നും തുഷാർ മേത്ത പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ കേസിൽ മുംബൈ പൊലീസ് അന്വേഷിച്ചതൊഴിച്ച്‌, ഒരേ കാരണത്താൽ ഫയൽ ചെയ്യപ്പെട്ട സമാനമായ നിരവധി എഫ്‌ഐ‌ആർ റദ്ദാക്കിയ സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് ഷർജീൽ ഇമാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെ ഉദ്ധരിച്ചു.

തുഷാർ മേത്ത അതിനെ ശക്തമായി എതിർത്തു, അർണബ് ഗോസ്വാമിയുടെ കാര്യത്തിൽ എല്ലാ എഫ്‌ഐ‌ആറുകളും പകർപ്പുകളാണെന്നും ഷർജീൽ ഇമാമിന്റെ കേസ് ഗോസ്വാമിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ബെഞ്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൂടുതൽ വാദം കേൾക്കാനായി കേസ് മാറ്റിവെച്ചു.

ഒരേ പ്രസംഗത്തിന്റെയും ഒരേ വസ്തുതകളുടെയും അടിസ്ഥാനത്തിൽ അഞ്ച് എഫ്ഐആർ ഡൽഹി, അസം, ഉത്തർപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഷർജീൽ ഇമാമിന്റെ വാദം.

എന്തെങ്കിലും അറിയാവുന്ന കുറ്റത്തെ കുറിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്ന് മെയ് ഒന്നിന് സുപ്രീംകോടതി പറഞ്ഞിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ