ഷർജീൽ ഇമാമിന്റെ ഹർജിയിൽ നാല് സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഭിന്നിപ്പുണ്ടാക്കിയെന്നും ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച്‌ തനിക്കെതിരെ സമർപ്പിച്ച എല്ലാ എഫ്‌ഐ‌ആറുകളും സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കാൻ അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് സർക്കാരുകളോട് സുപ്രീംകോടതി.

ജനുവരി 28- ന് ബിഹാറിലെ ജഹനാബാദിൽ നിന്ന് അറസ്റ്റിലായ ഷർജീൽ ഇമാം, ഡൽഹി, അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ തനിക്കെതിരായ എഫ്‌ഐആർ സംയോജിപ്പിച്ചതിന് ശേഷം ഒരൊറ്റ ഏജൻസിയെ കൊണ്ട് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിദ്വേഷ ഭാഷണത്തിനു പുറമേ, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്, 1967 ലെ ചില വ്യവസ്ഥകൾ എന്നിവയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

ഷർജീൽ ഇമാമിന്റെ അപേക്ഷയിൽ പ്രതികരിക്കാൻ നേരത്തെ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഡൽഹിക്ക് നൽകിയ നോട്ടീസ് മാത്രം മതിയാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളെയും കേൾക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി.

അതേസമയം, ഡൽഹി സർക്കാരിന്റെ മറുപടി തയ്യാറാണെന്നും ബുധനാഴ്ചയ്ക്കകം ഇത് സമർപ്പിക്കുമെന്നും തുഷാർ മേത്ത പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ കേസിൽ മുംബൈ പൊലീസ് അന്വേഷിച്ചതൊഴിച്ച്‌, ഒരേ കാരണത്താൽ ഫയൽ ചെയ്യപ്പെട്ട സമാനമായ നിരവധി എഫ്‌ഐ‌ആർ റദ്ദാക്കിയ സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് ഷർജീൽ ഇമാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെ ഉദ്ധരിച്ചു.

തുഷാർ മേത്ത അതിനെ ശക്തമായി എതിർത്തു, അർണബ് ഗോസ്വാമിയുടെ കാര്യത്തിൽ എല്ലാ എഫ്‌ഐ‌ആറുകളും പകർപ്പുകളാണെന്നും ഷർജീൽ ഇമാമിന്റെ കേസ് ഗോസ്വാമിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ബെഞ്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൂടുതൽ വാദം കേൾക്കാനായി കേസ് മാറ്റിവെച്ചു.

ഒരേ പ്രസംഗത്തിന്റെയും ഒരേ വസ്തുതകളുടെയും അടിസ്ഥാനത്തിൽ അഞ്ച് എഫ്ഐആർ ഡൽഹി, അസം, ഉത്തർപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഷർജീൽ ഇമാമിന്റെ വാദം.

എന്തെങ്കിലും അറിയാവുന്ന കുറ്റത്തെ കുറിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്ന് മെയ് ഒന്നിന് സുപ്രീംകോടതി പറഞ്ഞിരുന്നു.

Latest Stories

ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

'മൂന്ന് പരിശോധന ഫലവും പോസറ്റീവ്'; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

WTC FINAL: 27 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫിക്കയ്ക്ക് ചരിത്ര വിജയം, കിരീടവരൾച്ച ഒഴിവാക്കി ബാവുമയും സംഘവും

പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; സീത ക്രൂരമായ മർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഭർത്താവ് നിരീക്ഷണത്തിൽ

ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അപലപനീയം; യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍

WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ

'അഹമ്മദാബാദ് വിമാനാപകടത്തിലെ ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്യുന്നു'; എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി; ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ട് 3 മാസത്തിനുള്ളില്‍

IND VS ENG: രാഹുൽ വേണ്ട, ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിൽ ആ താരം ഇറങ്ങണം, അവൻ കളിച്ചാൽ ഇം​ഗ്ലണ്ട് വിയർക്കും, നിർദേശിച്ച് മുൻ ക്രിക്കറ്റർ