ഷർജീൽ ഇമാമിന്റെ ഹർജിയിൽ നാല് സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഭിന്നിപ്പുണ്ടാക്കിയെന്നും ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച്‌ തനിക്കെതിരെ സമർപ്പിച്ച എല്ലാ എഫ്‌ഐ‌ആറുകളും സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കാൻ അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് സർക്കാരുകളോട് സുപ്രീംകോടതി.

ജനുവരി 28- ന് ബിഹാറിലെ ജഹനാബാദിൽ നിന്ന് അറസ്റ്റിലായ ഷർജീൽ ഇമാം, ഡൽഹി, അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ തനിക്കെതിരായ എഫ്‌ഐആർ സംയോജിപ്പിച്ചതിന് ശേഷം ഒരൊറ്റ ഏജൻസിയെ കൊണ്ട് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിദ്വേഷ ഭാഷണത്തിനു പുറമേ, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്, 1967 ലെ ചില വ്യവസ്ഥകൾ എന്നിവയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

ഷർജീൽ ഇമാമിന്റെ അപേക്ഷയിൽ പ്രതികരിക്കാൻ നേരത്തെ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഡൽഹിക്ക് നൽകിയ നോട്ടീസ് മാത്രം മതിയാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളെയും കേൾക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി.

അതേസമയം, ഡൽഹി സർക്കാരിന്റെ മറുപടി തയ്യാറാണെന്നും ബുധനാഴ്ചയ്ക്കകം ഇത് സമർപ്പിക്കുമെന്നും തുഷാർ മേത്ത പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ കേസിൽ മുംബൈ പൊലീസ് അന്വേഷിച്ചതൊഴിച്ച്‌, ഒരേ കാരണത്താൽ ഫയൽ ചെയ്യപ്പെട്ട സമാനമായ നിരവധി എഫ്‌ഐ‌ആർ റദ്ദാക്കിയ സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് ഷർജീൽ ഇമാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെ ഉദ്ധരിച്ചു.

തുഷാർ മേത്ത അതിനെ ശക്തമായി എതിർത്തു, അർണബ് ഗോസ്വാമിയുടെ കാര്യത്തിൽ എല്ലാ എഫ്‌ഐ‌ആറുകളും പകർപ്പുകളാണെന്നും ഷർജീൽ ഇമാമിന്റെ കേസ് ഗോസ്വാമിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ബെഞ്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൂടുതൽ വാദം കേൾക്കാനായി കേസ് മാറ്റിവെച്ചു.

ഒരേ പ്രസംഗത്തിന്റെയും ഒരേ വസ്തുതകളുടെയും അടിസ്ഥാനത്തിൽ അഞ്ച് എഫ്ഐആർ ഡൽഹി, അസം, ഉത്തർപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഷർജീൽ ഇമാമിന്റെ വാദം.

എന്തെങ്കിലും അറിയാവുന്ന കുറ്റത്തെ കുറിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്ന് മെയ് ഒന്നിന് സുപ്രീംകോടതി പറഞ്ഞിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം