ഷർജീൽ ഇമാമിന്റെ ഹർജിയിൽ നാല് സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഭിന്നിപ്പുണ്ടാക്കിയെന്നും ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച്‌ തനിക്കെതിരെ സമർപ്പിച്ച എല്ലാ എഫ്‌ഐ‌ആറുകളും സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കാൻ അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് സർക്കാരുകളോട് സുപ്രീംകോടതി.

ജനുവരി 28- ന് ബിഹാറിലെ ജഹനാബാദിൽ നിന്ന് അറസ്റ്റിലായ ഷർജീൽ ഇമാം, ഡൽഹി, അസം, യുപി, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ തനിക്കെതിരായ എഫ്‌ഐആർ സംയോജിപ്പിച്ചതിന് ശേഷം ഒരൊറ്റ ഏജൻസിയെ കൊണ്ട് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിദ്വേഷ ഭാഷണത്തിനു പുറമേ, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്, 1967 ലെ ചില വ്യവസ്ഥകൾ എന്നിവയും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

ഷർജീൽ ഇമാമിന്റെ അപേക്ഷയിൽ പ്രതികരിക്കാൻ നേരത്തെ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഡൽഹിക്ക് നൽകിയ നോട്ടീസ് മാത്രം മതിയാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളെയും കേൾക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി.

അതേസമയം, ഡൽഹി സർക്കാരിന്റെ മറുപടി തയ്യാറാണെന്നും ബുധനാഴ്ചയ്ക്കകം ഇത് സമർപ്പിക്കുമെന്നും തുഷാർ മേത്ത പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ കേസിൽ മുംബൈ പൊലീസ് അന്വേഷിച്ചതൊഴിച്ച്‌, ഒരേ കാരണത്താൽ ഫയൽ ചെയ്യപ്പെട്ട സമാനമായ നിരവധി എഫ്‌ഐ‌ആർ റദ്ദാക്കിയ സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് ഷർജീൽ ഇമാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെ ഉദ്ധരിച്ചു.

തുഷാർ മേത്ത അതിനെ ശക്തമായി എതിർത്തു, അർണബ് ഗോസ്വാമിയുടെ കാര്യത്തിൽ എല്ലാ എഫ്‌ഐ‌ആറുകളും പകർപ്പുകളാണെന്നും ഷർജീൽ ഇമാമിന്റെ കേസ് ഗോസ്വാമിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ബെഞ്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൂടുതൽ വാദം കേൾക്കാനായി കേസ് മാറ്റിവെച്ചു.

ഒരേ പ്രസംഗത്തിന്റെയും ഒരേ വസ്തുതകളുടെയും അടിസ്ഥാനത്തിൽ അഞ്ച് എഫ്ഐആർ ഡൽഹി, അസം, ഉത്തർപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഷർജീൽ ഇമാമിന്റെ വാദം.

എന്തെങ്കിലും അറിയാവുന്ന കുറ്റത്തെ കുറിച്ച് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്ന് മെയ് ഒന്നിന് സുപ്രീംകോടതി പറഞ്ഞിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി