ഹത്രാസ് കേസിൽ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണത്തിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി, യു.പി സർക്കാരിന് നോട്ടീസ്

ഹത്രാസിൽ കൂട്ടബലാത്സംഗം ചെയ്ത് ഇരുപതു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ, പെൺകുട്ടിയുടെ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണം സംബന്ധിച്ച ചോദ്യങ്ങൾ ഇന്ന് സുപ്രീംകോടതിയുടെ മുമ്പാകെ വന്നു. ഇതുസംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദിച്ച കോടതി, ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് നൽകി. കുടുംബത്തിന് അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ച കേസിൽ സി.ബി.ഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക സത്യമ ദുബേയും മറ്റുള്ളവരും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

തൃപ്‌തികരമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ, പുലർച്ചെ 2.30- ന് രഹസ്യമായി മൃതദേഹം സംസ്‌കരിക്കുക, പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ തടയുക തുടങ്ങി കേസ് കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

അലഹബാദ് ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക കീർത്തി സിംഗ് പറഞ്ഞു. “അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട് … നമ്മൾക്ക് ഹൈക്കോടതിയുടെ കാഴ്ചപ്പാടുകൾ എന്താണെന്ന് ആദ്യം കേൾക്കാം … ഹൈക്കോടതി തെറ്റ് ചെയ്താൽ ഞങ്ങൾ ഇവിടെയുണ്ട്,” മറുപടിയായി ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ പറഞ്ഞു. കേസിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി അപേക്ഷകർക്ക് ഉറപ്പ് നൽകി.

“അലഹബാദ് ഹൈക്കോടതിയുടെ നടപടികളുടെ ഇപ്പോഴത്തെ സാദ്ധ്യത എന്താണെന്ന് നിങ്ങളിൽ നിന്ന് എല്ലാവരിൽ നിന്നും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”കോടതി പറഞ്ഞു. ഹൈക്കോടതിയുടെ മുമ്പാകെയുള്ള നടപടികളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചീഫ് ജസ്റ്റിസ് ബോബ്ഡെ തേടി.

അർദ്ധരാത്രിക്ക് ശേഷമുള്ള ശവസംസ്കാരം അടുത്ത ദിവസം രാവിലെ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു എന്ന് കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു. ബാബറി മസ്ജിദ് വിധി കണക്കിലെടുത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചുവെന്നും ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നതായും സർക്കാർ അറിയിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ