ഹത്രാസ് കേസിൽ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണത്തിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി, യു.പി സർക്കാരിന് നോട്ടീസ്

ഹത്രാസിൽ കൂട്ടബലാത്സംഗം ചെയ്ത് ഇരുപതു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ, പെൺകുട്ടിയുടെ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണം സംബന്ധിച്ച ചോദ്യങ്ങൾ ഇന്ന് സുപ്രീംകോടതിയുടെ മുമ്പാകെ വന്നു. ഇതുസംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദിച്ച കോടതി, ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് നൽകി. കുടുംബത്തിന് അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ച കേസിൽ സി.ബി.ഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക സത്യമ ദുബേയും മറ്റുള്ളവരും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

തൃപ്‌തികരമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ, പുലർച്ചെ 2.30- ന് രഹസ്യമായി മൃതദേഹം സംസ്‌കരിക്കുക, പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ തടയുക തുടങ്ങി കേസ് കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

അലഹബാദ് ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക കീർത്തി സിംഗ് പറഞ്ഞു. “അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട് … നമ്മൾക്ക് ഹൈക്കോടതിയുടെ കാഴ്ചപ്പാടുകൾ എന്താണെന്ന് ആദ്യം കേൾക്കാം … ഹൈക്കോടതി തെറ്റ് ചെയ്താൽ ഞങ്ങൾ ഇവിടെയുണ്ട്,” മറുപടിയായി ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ പറഞ്ഞു. കേസിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി അപേക്ഷകർക്ക് ഉറപ്പ് നൽകി.

“അലഹബാദ് ഹൈക്കോടതിയുടെ നടപടികളുടെ ഇപ്പോഴത്തെ സാദ്ധ്യത എന്താണെന്ന് നിങ്ങളിൽ നിന്ന് എല്ലാവരിൽ നിന്നും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”കോടതി പറഞ്ഞു. ഹൈക്കോടതിയുടെ മുമ്പാകെയുള്ള നടപടികളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചീഫ് ജസ്റ്റിസ് ബോബ്ഡെ തേടി.

അർദ്ധരാത്രിക്ക് ശേഷമുള്ള ശവസംസ്കാരം അടുത്ത ദിവസം രാവിലെ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു എന്ന് കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു. ബാബറി മസ്ജിദ് വിധി കണക്കിലെടുത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചുവെന്നും ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നതായും സർക്കാർ അറിയിച്ചു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം