ഉത്തരക്കടലാസിൽ ജയ് ​ശ്രീറാം എഴുതിയ വിദ്യാർത്ഥികളെ ജയിപ്പിച്ചു; യുപിയിൽ പ്രൊഫസർമാർക്ക് സസ്‍പെൻഷൻ

ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും ഉൾപ്പെടെ അപ്രസ്കതമായ കാര്യങ്ങൾ പരീക്ഷ ഉത്തരക്കടലാസിൽ എഴുതിയ ഫാർമസി വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ രണ്ട് പ്രൊഫസർമാർക്ക് സസ്‍പെൻഷൻ. ഉത്തർപ്രദേശിലെ ജാവുൻപൂരിലാണ് സംഭവം. 18 ഫാർമസി വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.

ജയ് ശ്രീറാമിനൊപ്പം ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളുമാണ് വിദ്യാർഥികൾ ഉത്തരപേപ്പറിൽ എഴുതിയത്. വീർ ബഹാദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്സിറ്റിയിലെ ദിവ്യാൻഷു സിങ് എന്ന മുൻ വിദ്യാർഥി 18 ഫാർമസി വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തണമെന്ന് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ റോൾ നമ്പർ അടക്കം നൽകിയായിരുന്നു ആവശ്യം ഉന്നയിച്ചത്.

ദിവ്യാൻഷു സമർപ്പിച്ച തെളിവുകൾ പരീക്ഷയിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരുന്നതായിരുന്നു. ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരുടേയും പേരുകൾ ഉത്തരക്കടലാസിൽ എഴുതിവെച്ചവർക്ക് 50 ശതമാനത്തിലേറെ മാർക്ക് നൽകി വിജയിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പ്രൊഫസർമാരായ വിനയ് വർമ്മ, ആശിഷ് ഗുപ്ത എന്നിവർ കൈക്കൂലി വാങ്ങി വിദ്യാർഥികളെ ജയിപ്പിച്ചുവെന്ന പരാതി ഗവർണർക്ക് നൽകുകയായിരുന്നു. സത്യവാങ്മൂലം സഹിതമാണ് ഗവർണർക്ക് പരാതി നൽകിയത്.

പിന്നാലെ യൂണിവേഴ്സിറ്റി ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ 2023 ഡിസംബർ 21ന് ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തുകയും രണ്ട് പ്രൊഫസർമാർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!