ബോംബൈ ഹൈക്കോടതിയുടെ വിചിത്ര വിധി; പോക്സോ കേസിൽ 64 കാരനെ വെറുതെവിട്ടു!

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ 64 കാരനെ വെറുതെവിട്ട് ബോംബൈ ഹൈക്കോടതി. പോക്സോ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് സെഷന്‍സ് കോടതി വിധിച്ച പ്രതിയെയാണ് ഹൈക്കോടതിയി വെറുതെ വിട്ടത്. പീഡനം നേരിട്ടപോലെയുള്ള പെരുമാറ്റമായിരുന്നില്ല പെണ്‍കുട്ടിക്ക് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി 64 കാരനെ ജയിൽ മോചിതനാക്കിയത്.

ലൈംഗികാതിക്രമത്തിന് വിധേയയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മോശമായി എന്തെങ്കിലും കാര്യം നേരിട്ടാൽ ‘ഭയപ്പെട്ട് ഇരിക്കുകയും സാധാരണയായി പെരുമാറുകയും കളിക്കുകയും ചെയ്യില്ല’. അത് കുട്ടിയെ ശാരീരികമായും മാനസികമായി ബാധിക്കുമായിരുന്നു എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപ് ഇത് അംഗീകരിച്ചാണ്‌ പ്രതിയെ കുറ്റവിമുക്തനാക്കിയത്.

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി വീടിനടുത്തുള്ള ക്ഷേത്രത്തിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയി. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ അമ്മ അന്വേഷിച്ചിറങ്ങി. ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ അമ്മ കൂട്ടിക്കൊണ്ടുവന്ന് സ്കൂളിലേക്കയച്ചു. സ്കൂളില്‍ നിന്ന് തിരികെ വന്നപ്പോള്‍ മുതല്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

തൊട്ടടുത്ത ദിവസം തനിക്കൊരാള്‍ മിഠായി നല്‍കി, ബലമായി തന്‍റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന് കുട്ടി പറഞ്ഞു. പിന്നീടാണ് പരാതി നല്‍കിയതെന്ന് അമ്മ പറയുന്നു. സെഷന്‍സ് കോടതി പ്രതിയാണെന്ന് കണ്ടെത്തി ശിക്ഷവിധിച്ചതോടെയാണ് ഇയാള്‍ ഹൈക്കോടതിയിലേക്ക് നീങ്ങിയത്. അറുപത് വയസാണ് തന്‍റെ പ്രായം. ഇത്തരത്തിലൊരു ഹീനപ്രവര്‍ത്തി ചെയ്യാനുള്ള ആരോഗ്യമില്ല. മാത്രമല്ല, കോടതിയില്‍ വാദിഭാഗം സമര്‍പ്പിച്ച മെഡിക്കല്‍ രേഖകളില്‍ പൊരുത്തക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ, അമ്മ വരുമ്പോള്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമീപത്ത് ആരോപണവിധേയനും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മൊഴിയില്‍ തന്നെ ഇത് വ്യക്തമാണ്, പീഡനം നേരിട്ട പെണ്‍കുട്ടി എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറുക എന്ന ചോദ്യം പ്രതിഭാഗം ഉയര്‍ത്തി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും