ബോംബൈ ഹൈക്കോടതിയുടെ വിചിത്ര വിധി; പോക്സോ കേസിൽ 64 കാരനെ വെറുതെവിട്ടു!

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ 64 കാരനെ വെറുതെവിട്ട് ബോംബൈ ഹൈക്കോടതി. പോക്സോ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് സെഷന്‍സ് കോടതി വിധിച്ച പ്രതിയെയാണ് ഹൈക്കോടതിയി വെറുതെ വിട്ടത്. പീഡനം നേരിട്ടപോലെയുള്ള പെരുമാറ്റമായിരുന്നില്ല പെണ്‍കുട്ടിക്ക് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി 64 കാരനെ ജയിൽ മോചിതനാക്കിയത്.

ലൈംഗികാതിക്രമത്തിന് വിധേയയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മോശമായി എന്തെങ്കിലും കാര്യം നേരിട്ടാൽ ‘ഭയപ്പെട്ട് ഇരിക്കുകയും സാധാരണയായി പെരുമാറുകയും കളിക്കുകയും ചെയ്യില്ല’. അത് കുട്ടിയെ ശാരീരികമായും മാനസികമായി ബാധിക്കുമായിരുന്നു എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപ് ഇത് അംഗീകരിച്ചാണ്‌ പ്രതിയെ കുറ്റവിമുക്തനാക്കിയത്.

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി വീടിനടുത്തുള്ള ക്ഷേത്രത്തിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയി. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ അമ്മ അന്വേഷിച്ചിറങ്ങി. ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ അമ്മ കൂട്ടിക്കൊണ്ടുവന്ന് സ്കൂളിലേക്കയച്ചു. സ്കൂളില്‍ നിന്ന് തിരികെ വന്നപ്പോള്‍ മുതല്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

തൊട്ടടുത്ത ദിവസം തനിക്കൊരാള്‍ മിഠായി നല്‍കി, ബലമായി തന്‍റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന് കുട്ടി പറഞ്ഞു. പിന്നീടാണ് പരാതി നല്‍കിയതെന്ന് അമ്മ പറയുന്നു. സെഷന്‍സ് കോടതി പ്രതിയാണെന്ന് കണ്ടെത്തി ശിക്ഷവിധിച്ചതോടെയാണ് ഇയാള്‍ ഹൈക്കോടതിയിലേക്ക് നീങ്ങിയത്. അറുപത് വയസാണ് തന്‍റെ പ്രായം. ഇത്തരത്തിലൊരു ഹീനപ്രവര്‍ത്തി ചെയ്യാനുള്ള ആരോഗ്യമില്ല. മാത്രമല്ല, കോടതിയില്‍ വാദിഭാഗം സമര്‍പ്പിച്ച മെഡിക്കല്‍ രേഖകളില്‍ പൊരുത്തക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ, അമ്മ വരുമ്പോള്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമീപത്ത് ആരോപണവിധേയനും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മൊഴിയില്‍ തന്നെ ഇത് വ്യക്തമാണ്, പീഡനം നേരിട്ട പെണ്‍കുട്ടി എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറുക എന്ന ചോദ്യം പ്രതിഭാഗം ഉയര്‍ത്തി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി