അച്ഛന്‍ മുഖ്യമന്ത്രി കസേര ബിജെപിയ്ക്ക് നല്‍കി രാജ്യസഭയിലേക്ക്, ജെഡിയുവില്‍ ഔദ്യോഗിക അംഗത്വമെടുത്ത് നിഷാന്ത് കുമാര്‍; കുടുംബാധിപത്യത്തിനെതിരായ പോരാട്ടം എത്തിനില്‍ക്കുന്നത്!

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു)വില്‍ ചേര്‍ന്ന് ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് കടന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേര ബിജെപിയ്ക്ക് കൈമാറി രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം എടുത്തതോടെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം ഒരുങ്ങിയത്. പട്‌നയിലെ പാര്‍ട്ടി ആസ്ഥാനത്താണ് ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് ഔപചാരികമായി നിഷാന്ത് കുമാറിന്റെ പ്രവേശന ചടങ്ങ് സംഘടിപ്പിച്ചത്. ദീര്‍ഘകാലം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന നിഷാന്ത്, പിതാവ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

50 വയസുള്ള എഞ്ചിനീയറായ നിഷാന്ത് കുമാര്‍ പതിറ്റാണ്ടുകളായി മുഖ്യമന്ത്രിയുടെ മകനായിരുന്നിട്ടും രാഷ്ട്രീയ വേദിയില്‍ നിന്ന് വിട്ടുനിന്നു. കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരായ നിതീഷ് കുമാറിന്റെ നിലപാടിനെ തുടര്‍ന്നായിരുന്നു നിഷാന്തിന്റെ വിട്ടുനില്‍ക്കല്‍. ഇപ്പോള്‍ തന്റെ മകനെ രാഷ്ട്രീയത്തില്‍ ചേരാന്‍ നിതീഷ് കുമാര്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് നിഷാന്തിന്റെ കടന്നുവരവ്. നിഷാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ മുതിര്‍ന്ന ജെഡിയു നേതാക്കള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാണ് തന്റെ തീരുമാനം എന്നാണ് നിഷാന്ത് കുമാര്‍ നേതാക്കളോട് അറിയിച്ചത്.

”പിതാവ് രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ താല്‍പര്യമാണ്, ഞാന്‍ അത് അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രമം,”

മാര്‍ച്ച് 16ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനായി ബിഹാറില്‍നിന്ന് നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. അതിനുശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിഷാന്ത് എത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും

'എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍

'എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കത'; വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്ന് ഭാര്യയുടെ പരാതിയെ കുറിച്ച് ഗണേഷ് കുമാര്‍; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും മന്ത്രി

പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; 'കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല'

ഗണേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണം; കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടുവെന്ന് ഭാര്യ, ഫോട്ടോ എടുത്തതിന് മന്ത്രിയുടെ കൂടെയുള്ളവര്‍ തടഞ്ഞുവെച്ച് ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ അറിയിച്ചിട്ടും അവര്‍ ഇടപെടാതെ മാറി നിന്നു

ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

പിതാവിന്റെ പിന്‍ഗാമിയായി ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി; ആഘോഷം മാത്രമല്ല ശക്തമായ പ്രതിഷേധവും ടെഹ്‌റാനില്‍ പ്രകടം