മനുഷ്യാവകാശങ്ങളെ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുതലെടുക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

മനുഷ്യാവകാശങ്ങളെ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുതലെടുക്കുന്നു എന്നും ഇത് ജനാധിപത്യത്തെ ഹനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു. ചില വിഷയങ്ങളിൽ മാത്രം മനുഷ്യാവകാശ ലംഘനം കാണുന്ന സമീപനം രാജ്യത്തിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കുന്നു എന്നും മോദി ആരോപിച്ചു.

“ചില ആളുകൾ ചില സംഭവങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നുണ്ടെങ്കിലും സമാനമായ മറ്റ് സംഭവങ്ങളിൽ അത് കാണുന്നില്ല. വിവേചനപരമായ ഈ സമീപനം ജനാധിപത്യത്തിന് ഹാനികരമാണ് രാഷ്ട്രീയ കണ്ണിലൂടെ കാണുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

“മനുഷ്യാവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നു … നമ്മൾ അതിനെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. രാഷ്ട്രീയ ലാഭ നഷ്ടങ്ങൾ നോക്കി മനുഷ്യാവകാശങ്ങളെ സമീപിക്കുന്നത് ഈ അവകാശങ്ങളെയും ജനാധിപത്യത്തെയും ദോഷകരമായി ബാധിക്കും,” ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മോദി പറഞ്ഞു.

“ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഒപ്പം നമ്മുടെ ചരിത്രവും മനുഷ്യാവകാശങ്ങൾക്കുള്ള പ്രചോദനത്തിന്റെയും മൂല്യങ്ങളുടെയും വലിയ ഉറവിടമാണ്,” മോദി കൂട്ടിച്ചേർത്തു.

ഈ മാസമാദ്യം യുപിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ടതിൽ ദേശീയ രോഷം ഉയരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം, പ്രതികളിലൊരാളായ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടെ മകനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്.

സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന നാല് കർഷകർക്ക് മേൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റി കൊല്ലുകയായിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി