'എല്‍.പി.ജിയ്ക്ക് അമ്പത് രൂപ വര്‍ദ്ധന, എന്തൊരു നാണക്കേട്' തിരിഞ്ഞു കൊത്തി സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ്

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയതിന് പിന്നാലെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകാണ് സമൂഹ മാധ്യമങ്ങള്‍. ഇന്ന് രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് എടുത്ത് ട്രോളുകയാണ് ജനങ്ങള്‍. 11 വര്‍ഷം മുമ്പ് സ്മതി ഇറാനി പങ്കുവച്ച പോസ്റ്റാണ് കേന്ദ്ര സര്‍ക്കാരിനെ തന്നെ തിരിഞ്ഞുകൊത്തുന്നത്.

”എല്‍പിജിയ്ക്ക് 50 രൂപയുടെ വര്‍ധന! എന്നിട്ട് അവര്‍ സ്വയം സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന് വിളിക്കുന്നു. എന്തൊരു നാണക്കേട്!” 2011ല്‍ യു.പി.എ സര്‍ക്കാര്‍ 50 രൂപ കൂട്ടിയപ്പോഴായിരുന്നു ഈ ട്വീറ്റ് ഇട്ടത്.

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇറാനി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി ഭാരത് ബന്ദും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളുടേയും ട്വീറ്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബിജെപി സര്‍ക്കാര്‍ തന്ന രാജ്യത്ത് അടിക്കടി പാചക വാതകത്തിന് വില കൂട്ടുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറിന് 103 രൂപയുമാണ് കൂട്ടിയത്.

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില ഏകദേശം 400 രൂപയായിരുന്നു. ഇറാനിയുടെ കൂടി ഭാഗമായ മോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഭൂരിഭാഗം പേര്‍ക്കുമുള്ള സബ്സിഡി ക്രമേണ അവസാനിപ്പിച്ചു.

രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും 2014-ന് മുമ്പ് വാങ്ങിയതിന്റെ ഇരട്ടിയിലധികം വില നല്‍കി ഗാര്‍ഹിക ഉപയോഗത്തിനായി എല്‍പിജി സിലിണ്ടര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി