'എല്‍.പി.ജിയ്ക്ക് അമ്പത് രൂപ വര്‍ദ്ധന, എന്തൊരു നാണക്കേട്' തിരിഞ്ഞു കൊത്തി സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ്

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയതിന് പിന്നാലെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകാണ് സമൂഹ മാധ്യമങ്ങള്‍. ഇന്ന് രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് എടുത്ത് ട്രോളുകയാണ് ജനങ്ങള്‍. 11 വര്‍ഷം മുമ്പ് സ്മതി ഇറാനി പങ്കുവച്ച പോസ്റ്റാണ് കേന്ദ്ര സര്‍ക്കാരിനെ തന്നെ തിരിഞ്ഞുകൊത്തുന്നത്.

”എല്‍പിജിയ്ക്ക് 50 രൂപയുടെ വര്‍ധന! എന്നിട്ട് അവര്‍ സ്വയം സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന് വിളിക്കുന്നു. എന്തൊരു നാണക്കേട്!” 2011ല്‍ യു.പി.എ സര്‍ക്കാര്‍ 50 രൂപ കൂട്ടിയപ്പോഴായിരുന്നു ഈ ട്വീറ്റ് ഇട്ടത്.

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇറാനി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി ഭാരത് ബന്ദും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളുടേയും ട്വീറ്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബിജെപി സര്‍ക്കാര്‍ തന്ന രാജ്യത്ത് അടിക്കടി പാചക വാതകത്തിന് വില കൂട്ടുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറിന് 103 രൂപയുമാണ് കൂട്ടിയത്.

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില ഏകദേശം 400 രൂപയായിരുന്നു. ഇറാനിയുടെ കൂടി ഭാഗമായ മോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഭൂരിഭാഗം പേര്‍ക്കുമുള്ള സബ്സിഡി ക്രമേണ അവസാനിപ്പിച്ചു.

രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും 2014-ന് മുമ്പ് വാങ്ങിയതിന്റെ ഇരട്ടിയിലധികം വില നല്‍കി ഗാര്‍ഹിക ഉപയോഗത്തിനായി എല്‍പിജി സിലിണ്ടര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ