കശ്മീരികളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാനാവില്ല; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നെന്ന് ഷെഹ്ല റാഷിദ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നെന്ന് ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ഷെഹ്ല റാഷിദ്. ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പുനസ്ഥാപിക്കാതെയും ശക്തമായ നിയന്ത്രണങ്ങള്‍ തുടര്‍ന്നുകൊണ്ടും ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ആരംഭിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ റാഷിദ് ചേര്‍ന്നിരുന്നു. കശ്മീ രിലെ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു ഒത്തുതീര്‍പ്പ് ആവശ്യമാണ്. പക്ഷേ നല്ല വിശ്വാസത്തോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ തുടരാനാവില്ല.ആക്ടിവിസ്റ്റ് എന്ന നിലയില്‍ തന്റെ ജോലി തുടരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം പിന്‍വലിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതുമുതല്‍ കശ്മീര്‍ താഴ്വര 65 ദിവസമായി കടുത്ത ഉപരോധത്തിലാണ്. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും തൊഴിലാളികളും വീട്ടുതടങ്കലിലാണ്.ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (മാര്‍ക്‌സിസ്റ്റ്) അപലപിച്ചിരുന്നു. നീതിയെ അപഹസിക്കലാണിതെന്ന് സിപിഎം പറഞ്ഞിരുന്നു.

സായുധ സേന സാധാരണക്കാരെ പീഡിപ്പിക്കുകയും താഴ്‌വരയിലെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് ട്വീറ്റ് ചെയ്തതിനെതുടര്‍ന്ന്‌റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഉപരോധം കാരണം മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ താന്‍ ഉയര്‍ത്തിക്കാട്ടുകയാണെന്നും അത് തുടരുമെന്നുമാണ് ഇതിനെതിരെ അവര്‍ പ്രതികരിച്ചത്.

കശ്മീരിലെ ഉപരോധം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ഇവിടം ജനാധിപത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി ഒരു തിരഞ്ഞെടുപ്പ് അവതരിപ്പിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, നടക്കുന്നത് ജനാധിപത്യമല്ല, മറിച്ച് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പാവ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയാണിതെന്ന് ഷെഹ്ല പ്രസ്താവനയില്‍ പറയുന്നു.

രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതരാകുന്നു, ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ചും സംസ്ഥാനത്തെ വിഭജിക്കുന്നതിനെക്കുറിച്ചും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു! ഇത് പാലിക്കാത്ത ആര്‍ക്കും തടവ് അനുഭവിക്കേണ്ടിവരും. തടങ്കലില്‍ വയ്ക്കുന്നതിനെ വെല്ലുവിളിക്കുന്ന ആരെയും ക്രൂരമായ പൊതു സുരക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തും. കശ്മീരിലെ ഏത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ ഒരു വിട്ടുവീഴ്ച ആവശ്യമാണെന്ന് വ്യക്തമാണെന്നും ഷെഹ്ല പറഞ്ഞു.

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി