ഷർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു; അസമിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് വൈകും

നിലവിൽ അസമിലെ ഗുവാഹത്തി സെൻട്രൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ സംഘം ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലേക്ക് തിരികെ കൊണ്ടുവരാൻ അസമിലെത്തിയിരുന്നു.

എന്നാൽ കൊണ്ടുവരുന്നതിന് മുമ്പ് ഷർജീൽ ഇമാമും ഡൽഹി പൊലീസ് സംഘവും കോവിഡ് -19 പരിശോധന നടത്തി. പരിശോധനയിൽ പൊലീസ് സംഘം നെഗറ്റീവ് ആയപ്പോൾ. വിദ്യാർത്ഥി പ്രവർത്തകന്റെ സാമ്പിൾ പോസിറ്റീവ് ആയി.

രോഗം ഭേദമാകുകയും റിപ്പോർട്ട് നെഗറ്റീവ് ആകുകയും ചെയ്യുന്നതുവരെ ഷർജീൽ ഇമാമിനെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് വൈകിപ്പിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ചരിത്ര പഠന കേന്ദ്രത്തിലെ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഷർജീൽ. കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലക്ക് പുറത്ത് അക്രമത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യു‌എ‌പി‌എ) പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.

ഐ.പി.സി 124 എ (രാജ്യദ്രോഹം), 153 എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ, ജാതി അല്ലെങ്കിൽ സമൂഹം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ ശത്രുത വളർത്താനോ ഐക്യം നശിപ്പിക്കാനോ ശ്രമിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരം ജനുവരി 25 ന് ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ എഫ്.‌ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ അന്വേഷണം കലാപങ്ങളുടെ ധനസഹായവും വലിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ്. പ്രൊഡക്ഷൻ വാറന്റിൽ അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുവരും, തുടർന്ന് ജയിൽ അധികൃതർ അറസ്റ്റ് ചെയ്യും.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത