ആനന്ദാശ്രുക്കളോടെയായിരുന്നു മകന് ജാമ്യം ലഭിച്ച വാർത്ത ഷാരൂഖ് കേട്ടത്: മുകുൾ റോത്തഗി

ലഹരിമരുന്ന് കേസിൽ ഈ മാസം ആദ്യം അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം ലഭിച്ച വാർത്ത പിതാവ് ഷാരൂഖ് ഖാൻ സ്വാഗതം ചെയ്തത് ആനന്ദാശ്രുക്കളോടെയായിരുന്നു എന്ന് മുകുൾ റോത്തഗി. ഇന്ത്യയുടെ മുൻ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തഗിയാണ് ബോംബെ ഹൈക്കോടതിയിൽ ആര്യനെ പ്രതിനിധീകരിച്ച അഭിഭാഷകൻ.

കഴിഞ്ഞ മൂന്ന്-നാല് ദിവസമായി ഷാരൂഖിനോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം വളരെ വിഷമത്തിലായിരുന്നു, അയാൾ ശരിയായി ഭക്ഷണം കഴിച്ചിരുന്നോ എന്ന് പോലും ഉറപ്പില്ല. അദ്ദേഹം ഇടവിട്ട് കാപ്പി കുടിച്ചു കൊണ്ടേയിരുന്നു. അദ്ദേഹം വളരെ ആശങ്കാകുലനായിരുന്നു. അവസാനമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ ആശ്വാസം കാണാൻ കഴിഞ്ഞു എന്നും മുകുൾ റോത്തഗി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മകൻ ജയിലിലായതിനെ തുടർന്ന് ഷാരൂഖ് ഖാൻ തന്റെ എല്ലാ പ്രൊഫഷണൽ പ്രവർത്തനങ്ങളും ഉപേക്ഷിച്ചിരുന്നു അദ്ദേഹം എല്ലായ്‌പ്പോഴും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ലഭ്യനായിരുന്നു. അദ്ദേഹം തന്റെ നിയമ സംഘത്തെ സഹായിക്കുന്നതിന് കുറിപ്പുകൾ തയ്യാറാക്കി നൽകിയിരുന്നതായും റോത്തഗി എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നേരത്തെ രണ്ടുതവണ ആര്യൻ ഖാന്റെ ജാമ്യം നിഷേധിക്കപ്പെടുകയും 23-കാരൻ 24 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.

ഷാരൂഖും ഗൗരി ഖാനും കോടതിയിലെ വാദം കേൾക്കലിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒക്ടോബർ 21 ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ പോയി ഷാരൂഖ് ഖാൻ മകൻ ആര്യനെ കണ്ടിരുന്നു.

ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മർച്ചന്റ്, മോഡൽ മുൻമുൻ ധമേച്ച എന്നിവർക്ക് ബോംബെ ഹൈക്കോടതി ഇന്നലെ വൈകിട്ട് ജാമ്യം അനുവദിച്ചു. നാളെ ഹൈക്കോടതിയുടെ രേഖാമൂലമുള്ള ഉത്തരവിന് ശേഷം മാത്രമേ അവരുടെ മോചനം സാധ്യമാകൂ.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം