പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും അത് ബലാത്സംഗം തന്നെന്ന് ബോംബെ ഹൈക്കോടതി. യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയില്‍ കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

10 വര്‍ഷം കഠിന തടവാണ് കീഴ്‌ക്കോടതി യുവാവിന് വിധിച്ചത്. ബോംബെ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് വിവാഹം ചെയ്‌തെന്നുമാണ് യുവാവിനെതിരെയുള്ള കേസ്. വിവാഹം ചെയ്‌തെങ്കിലും പെണ്‍കുട്ടി കടന്നുപോയ ദുരവസ്ഥ ഇല്ലാതാകുന്നില്ലെന്നും കോടതി അറിയിച്ചു.

മഹാരാഷ്ട്ര വാര്‍ധ സ്വദേശിയ്‌ക്കെതിരെ 2019ല്‍ ആണ് പെണ്‍കുട്ടി കേസ് ഫയല്‍ ചെയ്തത്. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിയമപരമായ പ്രായം 18 വയസാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest Stories

കമല്‍ ഹാസന്റെ വിവാദ പ്രസ്താവനയ്ക്ക് കൈയ്യടിച്ചിട്ടില്ല.. കന്നഡയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ ഞാന്‍ തയാറാണ്: ശിവ രാജ്കുമാര്‍

രാജ്യത്ത് 3758 കോവിഡ് കേസുകൾ, 1400 കേസുകൾ കേരളത്തിൽ; മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്ര നിർദേശം

കര്‍ണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നയാള്‍, രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു..; കമലിന് പിന്തുണയുമായി താരസംഘടന

എം സ്വരാജ് ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന പൊതുപ്രവര്‍ത്തകന്‍; ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ കഴിയും; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍