നരസിംഹറാവുവിന്‍റെ സമ്മതവും മൗനവുമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നില്‍ ; വെളിപ്പെടുത്തലുമായി കുല്‍ദീപ് നയ്യാര്‍

ബാബറി മസ്ജിദ് തകര്‍ക്കലിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദിപ് നയ്യാര്‍. അന്നത്തെ പ്രധാനമന്ത്രി നരംസിംഹ റാവുവിന്റെ സമ്മതത്തോടെയും മൗനാനുവാദത്തോടെയുമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് കുല്‍ദീപ് നയ്യാര്‍ ആരോപിച്ചു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് സംഘര്‍ഷം നടക്കുന്ന വേളയില്‍ നരസിംഹ റാവു തനിക്ക് രണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.ഒന്ന് ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ല,രണ്ട് താത്കാലികമായി നിര്‍മ്മിച്ച രാമക്ഷേത്രം നീക്കും. എന്നാല്‍ രണ്ടു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നും കുല്‍ദീപ് നയ്യാര്‍ പറയുന്നു.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് പള്ളി കര്‍സേവകര്‍ തകര്‍ക്കുന്നത്. വൈകീട്ട് 4.45 ഓടെ അവസാന മകുടവും കര്‍സേവകര്‍ തകര്‍ത്തു.

ബാബറി മസ്ജിദ് തകര്‍ക്കലിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഇന്ന് വി എച്ച് പി ശൗര്യ ദിവസായും, ഇടതുപക്ഷം കരിദിനമായും ആചരിക്കുന്നുണ്ട്. കൂടാതെ ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, രാജ്യമൊട്ടാകെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത