കോവിഡ് രണ്ടാം തരംഗത്തിൽ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു; 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു

കോവിഡ് രണ്ടാം തരംഗം കാരണം 1 കോടിയിലധികം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു, കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞു, സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി‌എം‌ഐഇ) ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് തിങ്കളാഴ്ച പറഞ്ഞു.

തൊഴിലില്ലായ്മ നിരക്ക് മെയ് അവസാനത്തോടെ 12 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിലിൽ ഇത് എട്ട് ശതമാനമായിരുന്നു എന്ന് മഹേഷ് വ്യാസ് വാർത്താ ഏജൻസി പി.ടി.ഐയോട് പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് ഈ കാലയളവിൽ 10 ദശലക്ഷം അല്ലെങ്കിൽ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ്.

കോവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗമാണ് തൊഴിൽ നഷ്‌ടത്തിന്റെ പ്രധാന കാരണം എന്ന് മഹേഷ് വ്യാസ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുമ്പോൾ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും എന്നാൽ പൂർണമായും മാറില്ല എന്നും മഹേഷ് വ്യാസ് പറഞ്ഞു.

ജോലി നഷ്ടപ്പെടുന്ന ആളുകൾക്ക് വീണ്ടും തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു, അനൗപചാരിക മേഖലയിലെ ജോലികൾ വേഗത്തിൽ തിരിച്ചു കിട്ടുമ്പോൾ ഔപചാരിക മേഖലയിലും മികച്ച നിലവാരമുള്ള തൊഴിലവസരങ്ങളും തിരികെ ലഭിക്കാൻ ഒരു വർഷം വരെ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ ലോക്ക്ഡൗൺ കാരണം 2020 മെയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനത്തിലെത്തിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 3-4 ശതമാനം തൊഴിലില്ലായ്മാ നിരക്ക് “സാധാരണ” ആയി കണക്കാക്കാമെന്ന് വ്യാസ് പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് ഇനിയും കൂടുമെന്ന് അദ്ദേഹം സൂചന നൽകി.

സി‌എം‌ഐഇ രാജ്യവ്യാപകമായി 1.75 ലക്ഷം വീടുകളിൽ നടത്തിയ സർവേ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വരുമാനത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്ന പ്രവണതകളാണ് രണ്ട്‌ കോവിഡ് തരംഗങ്ങങ്ങളും സൃഷ്ടിച്ചത് എന്നാണ് ഈ സർവേയിൽ നിന്നും മനസ്സിലാകുന്നത്. സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയവരിൽ 3 ശതമാനം പേർ മാത്രമാണ് വരുമാനം വർദ്ധിച്ചു എന്ന് പറഞ്ഞത്, 55 ശതമാനം പേർ തങ്ങളുടെ വരുമാനം കുറഞ്ഞുവെന്നാണ് പറഞ്ഞത്.

42 ശതമാനം ആളുകൾ തങ്ങളുടെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അതേപടി തുടരുകയാണെന്ന് അഭിപ്രായപ്പെട്ടു. വിപണിയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് (working age population percentage) 40 ശതമാനമായി കുറഞ്ഞു. പകർച്ചവ്യാധിക്ക് മുമ്പ് ഇത് 42.5 ശതമാനമായിരുന്നു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം