മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്തത് സവർക്കർ, കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ചിട്ടില്ല: തുഷാർ ഗാന്ധി

വിനായക് ദാമോദർ സവർക്കറാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്തത് എന്നും അദ്ദേഹം നിരപരാധിയാണെന്ന് കോടതി പ്രഖ്യാപിച്ചിട്ടില്ലെന്നും മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി വെള്ളിയാഴ്ച പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നേതാക്കളിൽ ഒരാളായിരുന്ന സവർക്കറിന് ഭാരത രത്‌ന നൽകണമെന്ന മഹാരാഷ്ട്ര ബി.ജെ.പിയുടെ നിർദ്ദേശത്തിന് വിമർശനം ഉന്നയിച്ചുകൊണ്ടാണ് തുഷാർ ഗാന്ധി ഇങ്ങനെ പറഞ്ഞത്.

“ഗാന്ധിയുടെ കൊലപാതകത്തിന്റെ ഒത്താശക്കാരനെ ഭരത് രത്നയ്ക്കായി പരിഗണിക്കപ്പെടുന്ന ഒരു സമയത്ത്, ബാപ്പുവിന്റെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യവും ഗൂഡാലോചനയും മനസിലാക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു” തുഷാർ ഗാന്ധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കേസിൽ സവർക്കറെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു, “സവർക്കറുടെ കുറ്റം സംശയത്തിന് അതീതമായി തെളിയിക്കാൻ മതിയായ തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കിയിട്ടില്ല.” “അതേസമയം സംഘികൾ (രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടവർ) സവർക്കർക്ക് ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ … നമ്മൾ ഇത് ഓർക്കണം, ഈ കേസിൽ സവർക്കറെ കുറ്റവിമുക്തനാക്കിയിരിക്കാം, പക്ഷേ കോടതി അദ്ദേഹത്തെ നിരപരാധിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ” തുഷാർ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സമാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ മഹാരാഷ്ട്ര ബിജെപി സവർക്കറിന് ഭാരത് രത്‌ന ആവശ്യപ്പെടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക