കുടുംബത്തിനും സുഹൃത്തുകള്‍ക്കും നന്ദി പറഞ്ഞ് സഞ്ജീവ് ഭട്ടിന്റെ വികാരനിര്‍ഭരമായ കത്ത്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ടെഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവവെച്ച് ഭാര്യ ശ്വേത ഭട്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ജയിലില്‍ നിന്ന് സ്വന്തം കൈപടയില്‍ സഞ്ജീവ് ഭട്ട് എഴുതിയ കത്ത് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭാര്യ ശ്വേത ഭട്ടാണ് പങ്കുവെച്ചത്.

“ഞാന്‍ ഇന്ന് എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അത് നീ കാരണമാണ്. നിങ്ങളാണ് എന്റെ ശക്തിയും പ്രചോദനവും. എല്ലാ തടസ്സങ്ങളെയും നേരിടാന്‍ എന്റെ ആശയത്തിനും ആദര്‍ശത്തിനും ഇന്ധനം നല്‍കിയത് നീയാണ്. നിനക്കും മക്കള്‍ക്കും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അത്ര സുഖമുള്ളതായിരുന്നില്ല. അധ്വാനിച്ചുണ്ടാക്കി സ്നേഹത്തോടെ സൂക്ഷിച്ച വീട് ഇല്ലാതാകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയുണ്ടായതിന് ഞാന്‍ മാപ്പുചോദിക്കുന്നു”- സഞ്ജീവ് ഭട്ട് കത്തില്‍ കുറിക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃതമെന്ന് പ്രഖ്യാപി ച്ച്‌ സഞ്ജീവ് ഭട്ടിന്റെയും കുടുംബത്തിന്റെയും വീട് പൊളിച്ചത്.

അത്ഭുതകരമായ ധീരതയോടെയാണ് പ്രതിസന്ധികളെ ഭാര്യ ശ്വേത ഒറ്റയ്ക്ക് നേരിട്ടെന്നും അനീതിക്കെതിരെ പോരാടാനുള്ള അവരുടെ ശക്തിക്കും ധൈര്യത്തിനും ദൃഢനിശ്ചയത്തിനും രാജ്യം മുഴുവന്‍ സാക്ഷിയായെന്നും സഞ്ജീവ് കത്തില്‍ കുറിയ്ക്കുന്നു. ഇരുണ്ട നാളുകളില്‍ തനിക്കും കുടുംബത്തിനും ഒപ്പം നിന്നവര്‍ക്കും ധൈര്യശാലികളായ സുഹൃത്തുകള്‍ക്കും ഭട്ട് കത്തിലൂടെ നന്ദി പറയുന്നുണ്ട്.

1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി വന്നത്.

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ