കുടുംബത്തിനും സുഹൃത്തുകള്‍ക്കും നന്ദി പറഞ്ഞ് സഞ്ജീവ് ഭട്ടിന്റെ വികാരനിര്‍ഭരമായ കത്ത്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ടെഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവവെച്ച് ഭാര്യ ശ്വേത ഭട്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ജയിലില്‍ നിന്ന് സ്വന്തം കൈപടയില്‍ സഞ്ജീവ് ഭട്ട് എഴുതിയ കത്ത് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭാര്യ ശ്വേത ഭട്ടാണ് പങ്കുവെച്ചത്.

“ഞാന്‍ ഇന്ന് എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അത് നീ കാരണമാണ്. നിങ്ങളാണ് എന്റെ ശക്തിയും പ്രചോദനവും. എല്ലാ തടസ്സങ്ങളെയും നേരിടാന്‍ എന്റെ ആശയത്തിനും ആദര്‍ശത്തിനും ഇന്ധനം നല്‍കിയത് നീയാണ്. നിനക്കും മക്കള്‍ക്കും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അത്ര സുഖമുള്ളതായിരുന്നില്ല. അധ്വാനിച്ചുണ്ടാക്കി സ്നേഹത്തോടെ സൂക്ഷിച്ച വീട് ഇല്ലാതാകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയുണ്ടായതിന് ഞാന്‍ മാപ്പുചോദിക്കുന്നു”- സഞ്ജീവ് ഭട്ട് കത്തില്‍ കുറിക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃതമെന്ന് പ്രഖ്യാപി ച്ച്‌ സഞ്ജീവ് ഭട്ടിന്റെയും കുടുംബത്തിന്റെയും വീട് പൊളിച്ചത്.

അത്ഭുതകരമായ ധീരതയോടെയാണ് പ്രതിസന്ധികളെ ഭാര്യ ശ്വേത ഒറ്റയ്ക്ക് നേരിട്ടെന്നും അനീതിക്കെതിരെ പോരാടാനുള്ള അവരുടെ ശക്തിക്കും ധൈര്യത്തിനും ദൃഢനിശ്ചയത്തിനും രാജ്യം മുഴുവന്‍ സാക്ഷിയായെന്നും സഞ്ജീവ് കത്തില്‍ കുറിയ്ക്കുന്നു. ഇരുണ്ട നാളുകളില്‍ തനിക്കും കുടുംബത്തിനും ഒപ്പം നിന്നവര്‍ക്കും ധൈര്യശാലികളായ സുഹൃത്തുകള്‍ക്കും ഭട്ട് കത്തിലൂടെ നന്ദി പറയുന്നുണ്ട്.

1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി വന്നത്.

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ