മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്. മഹാവികാസ് അഘാഡിയില്‍ നിന്ന് പാര്‍ട്ടി ശോഷിച്ച് പോയി എന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഇത്തരം ഒരു നീക്കം ശിവസേന നടത്തുന്നത്.

ലോക്സഭ അല്ലെങ്കില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളതിനാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംഘടന ഒറ്റയ്ക്ക് പോകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് അദേഹം പറഞ്ഞു.

1997 മുതല്‍ 2022 വരെ തുടര്‍ച്ചയായി 25 വര്‍ഷത്തോളം പിളാതിരുന്ന ശിവസേനയാണ് ബിഎംസി ഭരിച്ചിരുന്നത്. മുംബൈയില്‍ ശിവസേനയുടെ ശക്തി തര്‍ക്കമില്ലാത്തതാണെന്ന് റാവുത്ത് പറഞ്ഞു. മുംബൈയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മത്സരിക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന മുംബൈയില്‍ 24 സീറ്റുകളില്‍ മത്സരിച്ച് 10 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് സീറ്റുകള്‍ നേടി. എന്‍.സി.പി. (ശരദ്പവാര്‍) മത്സരിച്ച രണ്ട് സീറ്റുകളില്‍ പരാജയപ്പെട്ടു.

അവിഭക്ത ശിവസേന ബി.ജെ.പി. യുമായി സഖ്യത്തിലായിരുന്നപ്പോഴും ബിഎംസിയിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശിവസേന സ്വതന്ത്രമായി മത്സരിച്ചുവെന്ന് അദേഹം പറഞ്ഞു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 227 മുനിസിപ്പല്‍ വാര്‍ഡുകളിലാണ് മത്സരം നടക്കുക.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ