'സ്വപ്നസാഫല്യം!' ; പൊലീസ് ജീപ്പ് മോഷ്ടിച്ച് സവാരി ചെയ്ത നാഗപ്പ പിടിയിൽ

കിട്ടിയ ചാൻസിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച് 112 കി.മീറ്റർ കറങ്ങിയടിച്ച ആൾ പൊലീസ് പിടിയിലായി. ബെംഗളൂരുവിലാണ് അനിഗേരി സ്വദേശിയായ നാഗപ്പ ഹഡാപാഡിനെ മോഷ്ടിച്ച ജീപ്പുമായി പൊലീസ് പിടികൂടിയത്. പൊലീസ് ജീപ്പ് ഓടിക്കുക എന്നത് സ്വപ്‌നമായിരുന്നെന്നും അതു പൂർത്തീകരിക്കാനായിരുന്നു മോഷണമെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

നഗരത്തിലെ പ്രമുഖ ലോജിസ്റ്റിക് സ്ഥാപനത്തിൽ ഡ്രൈവറാണ് നാഗപ്പ. ജോലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമെല്ലാം ട്രക്ക് അടക്കമുള്ള വലിയ വാഹനങ്ങളെല്ലാം ഓടിച്ചിട്ടുണ്ട്. അപ്പോഴും ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്ന മോഹം മനസിൽ ബാക്കിയായിരുന്നു. ഇതു യാഥാർത്ഥ്യമാക്കാൻ മോഷണം മാത്രമായിരുന്നു മുന്നിൽകണ്ട മാർഗമെന്നും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയ്ക്കായിരുന്നു അനിഗേരി സ്റ്റേഷനിൽ നാഗപ്പ എത്തുന്നത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ജീപ്പ് ശ്രദ്ധയിൽപെട്ട് പോയി നോക്കുമ്പോൾ ചാവിയുമുണ്ടായിരുന്നു. ഉടൻ തന്നെ ജീപ്പെടുത്ത് സ്ഥലം കാലിയാക്കുകയായിരുന്നു. തുടർന്ന് അനിഗേരിയിൽനിന്ന് 112 കി.മീറ്റർ അകലെയുള്ള ഹാവേരിയിൽ വരെ ജീപ്പ് ഓടിച്ചുപോയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.

രാത്രിനേരത്തെ ദീർഘഡ്രൈവിങ്ങിന്റെ ക്ഷീണത്തിൽ ഹാവേരിയിലെത്തിയപ്പോൾ പാതയോരത്ത് ജീപ്പ് നിർത്തി അതിനകത്തുതന്നെ ഉറങ്ങി. ഈ സമയത്ത് ഇതുവഴി പോയ നാട്ടുകാർ പൊലീസ് വാഹനം നിർത്തിയിട്ടതുകണ്ട് സംശയം തോന്നി ചെന്നപ്പോഴാണ് നാഗപ്പ ഉറങ്ങുന്നതു കണ്ടത്. ഇയാളെ ഒരു പൊലീസുകാരനെപ്പോലെ തോന്നിക്കാത്തതിനാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ധർവാഡ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ധർവാഡ് പൊലീസെത്തിയാണ് നാഗപ്പയെ പിടികൂടിയത്.

ഇയാൾ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി ധർവാഡ് പൊലീസ് സൂപ്രണ്ട് പി. കൃഷ്ണകാന്ത് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമൊന്നും ഇയാൾക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വാഹനമോഷണത്തിന് ഐ.പി.സി സെക്ഷൻ 379 പ്രകാരം കേസെടുത്തിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക