കനലടങ്ങാതെ മണിപ്പുർ, 18 ഗ്രാമങ്ങളിൽ അക്രമസാദ്ധ്യത; സുരക്ഷ ഒരുക്കാൻ നിർദേശിച്ച് സുപ്രീംകോടതി

 കലാപങ്ങൾ ഒതുങ്ങിയെങ്കിലും മണിപ്പുരിലെ ഗ്രാമങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നവെന്ന് അംഗീകരിച്ച് സുപ്രീം കോടതി. നിലവിൽ 18 ഗ്രാമങ്ങളിലാണ് അക്രമ സാധ്യത നിലനിൽക്കുന്നത്. മണിപ്പുർ ട്രൈബൽ ഫോറം ഡൽഹിക്കുവേണ്ടി അഭിഭാഷകനായ കോളിൻ ഗോൺസാൽവസാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത് മനസിലാക്കിയ സുപ്രീം കോടതി ആശങ്കയിൽ തുടരുന്ന ഗ്രാമങ്ങളിൽ സുരക്ഷ ഒരുക്കാനും കർശന നടപടി സ്വീകരിക്കാനും നിർദേശിക്കുകയായിരുന്നു.

സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാവുന്ന പരാമർശങ്ങൾ ഒവിവാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. മെയ്തെയ് വിഭാഗത്തെ എസ്‍ടി പട്ടികയിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കാൻ സർക്കാരിനോടു നിർദേശിച്ച മണിപ്പുർ ഹൈക്കോടതിയുടെ നടപടിയേയും കോടതി വിമർശിച്ചു.

മ്യാൻമറിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്ത് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായി മണിപ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ സുപ്രീം കോടതിയെ അറിയിച്ചു. ഇടപെടൽ ഹർജിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. എന്നാൽ ക്രമസമാധാന ചുമതല സംസ്ഥാന സർക്കാരിന്റെ പരിധിയിലാണെന്നു കോടതി മറുപടി നൽകി.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി