അന്ന് ബാബ്‌റി മസ്ജിദ് പൊളിയ്ക്കാന്‍ കൂടി; ഇന്ന് പറയുന്നു നൂറു പള്ളികള്‍ പണിയും

ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതില്‍ ദു:ഖിക്കുന്നുവെന്ന് ഇസ്ലാം മതം സ്വീകരിച്ച മൂന്നു കര്‍സേവകര്‍. അന്ന് പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി മരിക്കുന്നതിന് മുന്‍പ് നൂറു പള്ളികളെങ്കിലും പണിയണമെന്നാണ് ആഗ്രഹമെന്നും ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍, ശിവപ്രസാദ് എന്നിവര്‍ പറഞ്ഞു. നൂറു പള്ളികള്‍ ലക്ഷ്യമിടുന്ന ഇവര്‍ ഇപ്പോള്‍ തന്നെ 40 പള്ളികള്‍ പണിത് കഴിഞ്ഞു.

പാനിപത്തില്‍നിന്നുള്ള ശിവസേന നേതാവായിരുന്ന ബല്‍ബീര്‍ സിങ് പള്ളിയുടെ മുകളില്‍ കയറുകയും ഇയാള്‍ പൊളിച്ചെടുത്ത രണ്ടു കല്ലുകള്‍ ശിവസേന ഓഫീസില്‍ കൊണ്ടു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇയാളുടെ പേര് മുഹമ്മദ് ആമിര്‍ എന്നാണ്. ഇയാളുടെ കൂടെയുണ്ടായിരുന്ന യോഗേന്ദ്ര പാലിന്റെ ഇന്നത്തെ പേര് മുഹമ്മദ് ഉമര്‍ എന്നാണ്. ഭജ്‌റംഗ് ദള്‍ നേതാവായിരുന്ന ശിവ്പ്രസാദിന്റെ ഇന്നത്തെ പേര് മുഹമ്മദ് മുസ്തഫ.

അയോധ്യയില്‍ നാലായിരത്തോളം വരുന്ന കര്‍സേവകര്‍ക്ക് പള്ളി പൊളിക്കാനുള്ള പരിശീലനം നല്‍കിയ ആളാണ് ശിവ്പ്രസാദ്. എന്നാല്‍, പള്ളിപൊളിച്ച് ഒരു വര്‍ഷത്തിനകം ഇയാള്‍ വിഷാദ രോഗത്തിന്റെ പിടിയിലായി. പിന്നീട് പല അമ്പലങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചെങ്കിലും സമാധാനം ലഭിച്ചില്ല. പിന്നീട് തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജയിലെത്തിയ ഇയാള്‍ ഇവിടെ വെച്ചാണ് മതം മാറിയത്.

എന്നാല്‍, മുസ്തഫയെ കുടുംബം കൈവെടിഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ കൊല്ലുമെന്നുള്ള സംഘപരിവാറിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു.

മുസ്ലീം പണ്ഡിതനായ മൗലാന കലീം സിദ്ധിഖിയില്‍നിന്ന് പ്രചോദിനായാണ് ബല്‍ബീര്‍ സിങ് ഇസ്ലാമിലേക്ക് എത്തിയത്. ഹൈദരാബാദിലേക്ക് താമസം മാറ്റിയ ഇയാള്‍ വിവാഹം കഴിക്കുകയും ഇസ്ലാം പഠിപ്പിക്കുന്നതിനായി ഒപു സ്‌കൂളും ആരംഭിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക