ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ കോടതിയിലേക്ക് പോകുംവഴി തീകൊളുത്തി

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ബലാത്സംഗം ചെയ്യപ്പെട്ട 23 കാരിയായ യുവതിയെ കേസിൽ വാദം കേൾക്കുന്നതിനായി കോടതിയിലേക്ക് പോകും വഴി തീകൊളുത്തി. ഈ വർഷം മാർച്ചിൽ യുവതി തന്റെ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പുരുഷർക്കെതിരെ ബലാത്സംഗത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ വാദം കേൾക്കുന്നതിനായി പോകും വഴി ഇന്ന് രാവിലെ ഗ്രാമത്തിന് പുറത്ത് വച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്.

ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പേരെ യുവതിയെ തീകൊളുത്തിയതിന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിക്ക് 60-70 ശതമാനം പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. കൂടുതൽ ചികിത്സയ്ക്കായി ലഖ്‌നൗവിലെ പ്രത്യേക ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

“ഞങ്ങൾക്ക് രാവിലെ വിവരം ലഭിച്ചു. യുവതി പ്രതികളുടെ പേരുകൾ നൽകി. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ സംഘത്തെ രൂപീകരിച്ചു. മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേർക്കുള്ള അന്വേഷണം നടക്കുകയാണ്, ” ഉന്നാവോയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ എൻ.ഡി.ടി.വിയോട് പറഞ്ഞു.

മാർച്ചിൽ, ഉന്നാവോയിലെ തന്റെ പിതൃഗ്രാമത്തിൽ നിന്നുള്ള രണ്ട് പുരുഷന്മാർക്കെതിരെ യുവതി കേസ് നൽകിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. കോടതിയുടെ ഇടപെടലിനെ തുടർന്ന് റായ് ബറേലി ജില്ലയിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.

പ്രതികളിലൊരാളെ പിന്നീട് യുപി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ന് അറസ്റ്റിലായ രണ്ടാമത്തെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയതായും പൊലീസുകാർ അവകാശപ്പെടുന്നു.

Latest Stories

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം