എംപിമാരുടെ സസ്‌പെന്‍ഷന്‍ ഭരണകക്ഷി ആയുധമാക്കി മാറ്റിയിരിക്കുന്നു, ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുന്ന സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ഉപരാഷ്ട്രപതി ന്യായീകരിക്കുന്നെന്ന് ഖാര്‍ഗെ; സമവായമില്ല

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സസ്‌പെന്‍ഡ് ചെയ്തു പുറത്തിരുത്തുന്ന നടപടിയില്‍ പ്രതിഷേധം കനക്കവെ കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും നിരസിച്ചു. ക്രിസ്തുമസ് ദിനത്തില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ഉപരാഷ്ട്രപതിയോട് ഡല്‍ഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്ക്കെത്താന്‍ കഴിയില്ലെന്നാണ് ഖാര്‍ഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനെന്ന നിലയില്‍, പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിനായുള്ള ജനങ്ങളുടെ അവകാശം ചെയര്‍മാന്‍ സംരക്ഷിക്കണമെന്ന് കൂടി മറുപടി കത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപരാഷ്ട്രപതിയെ ഓര്‍മ്മപ്പെടുത്തി.

സഭയുടെ സംരക്ഷകനാണ് ചെയര്‍മാന്‍. പാര്‍ലമെന്ററി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകള്‍ പാസാക്കിയത് ഏറെ വേദനിപ്പിച്ചു.

ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതിനായി പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതിനും ഭരണഘടനയെ തകര്‍ക്കുന്നതിനുമുള്ള സൗകര്യപ്രദമായ ഉപകരണമായി എംപിമാരുടെ സസ്‌പെന്‍ഷന്‍ ഭരണകക്ഷി ആയുധമാക്കി. എംപിമാരുടെ സസ്‌പെന്‍ഷനെ ആയുധമാക്കി ഭരണകക്ഷി ഉപയോഗിക്കുന്നതിന്റെ ആശങ്ക പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് അറിയിച്ചു.

സ്പീക്കര്‍ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിര്‍ത്തുന്നതിനും പാര്‍ലമെന്ററി പ്രത്യേകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കര്‍ മുന്‍ഗണന കൊടുക്കണമെന്ന് കൂടി കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ പറയുന്നുണ്ട്. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കിയത് ചരിത്രത്തിലെ തെറ്റായ തീരുമാനമാണെന്നും അത് പ്രതിപക്ഷത്തെ വേദനപ്പെടുത്തിയെന്നും ഖാര്‍ഗെ കത്തില്‍ വ്യക്തമാക്കി.

സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും തന്ത്രപരവുമാണെന്നായിരുന്നു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുള്ള ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. ഈ സഭാ കാലയളവില്‍ സഭ തടസപ്പെടുത്തിയതില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ആസൂത്രിത പങ്ക് ചൂണ്ടിക്കാട്ടി അപമാനിക്കാന്‍ താനില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ധന്‍ഖര്‍ പറഞ്ഞിരുന്നു. പിന്നീടാണ് ഖാര്‍ഗെയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവത്തെ ന്യായീകരിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ഉപരാഷ്ട്രപതി ചെയ്യുന്നതെന്നായിരുന്നു ധന്‍ഖറിന്റെ വിമര്‍ശനത്തോടുള്ള ഖാര്‍ഗെയുടെ പ്രതികരണം. 146 ഇന്ത്യ മുന്നണി അംഗങ്ങളെയാണ് പാര്‍ലമെന്റില്‍ നിന്ന് ശൈത്യകാല സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ