'രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി'; മോദിയുടെ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്ന് ജനങ്ങള്‍ക്കറിയാമെന്ന് അശോക് ഗെഹ്ലോട്ട്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച ഇന്ത്യ മുന്നണിയില്‍ നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകളും കോണ്‍ഗ്രസ് ഇക്കാര്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നു. ഇതിനു ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചതെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

പ്രാദേശികമായ കാര്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളെ സഖ്യത്തിലേക്ക് എത്തിച്ചതെന്നും എല്ലാ തെരഞ്ഞെടുപ്പിലും നിര്‍ണായകമാകുന്നത് ഈ പ്രാദേശിക വികാരമാണെന്നും അശോക് ഗെഹ്ലോട്ട് പറയുന്നു. ഇന്ത്യയിലെ ഇന്നത്തെ പരിതസ്ഥിതി സഖ്യത്തിലെ എല്ലാ കക്ഷികളേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ജനങ്ങളാണ് ഇത്തരത്തില്‍ ഒരു സഖ്യത്തിനായി രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

ഒരു പ്രധാനമന്ത്രിയും അഹങ്കാരിയും ധാര്‍ഷ്ട്യം നിറഞ്ഞയാളുമാകരുതെന്ന് പറഞ്ഞ അശോക് ഗെഹ്ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും മടിച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത്, 2014ല്‍ കേവലം 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും മോദിക്കും കൂട്ടര്‍ക്കുമെതിരായിരുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50% വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ എന്‍ഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ നരേന്ദ്ര മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നു ഗെഹ്‌ലോട്ട് പറഞ്ഞു.

ജനപ്രീതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 50% വോട്ട് ഉറപ്പാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മോദിയുടെ വോട്ട് വിഹിതം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

2024 ലെ തിരഞ്ഞെടുപ്പ് ഫലം ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിര്‍ണയിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ അടുത്ത കൊല്ലവും ഇവിടെ താന്‍ കൊടിയുയര്‍ത്തുമെന്ന പ്രഖ്യാപനത്തേയും ഗെഹ്ലോട്ട് വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ ഭാവിയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്താന്‍ സാധ്യമല്ലെന്നും തീരുമാനമെടുക്കുന്നത് മോദിയല്ലെന്നും ജനങ്ങളാണ് ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്നതെന്നും ഗെഹ്ലോട്ട് ഓര്‍മ്മിപ്പിച്ചു.

മോദി നിരവധി വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ മോദിയുടെ ആ വാഗ്ദാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി