മുഖ്യമന്ത്രിമാര്‍ വാഴാത്ത ഉത്തരാഖണ്ഡ്; ചരിത്രത്തിന് മുന്നില്‍ കീഴടങ്ങി പുഷ്‌കര്‍ സിംഗ് ധാമിയും

മുഖ്യമന്ത്രിമാര്‍ വാഴില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് ഉത്തരാഖണ്ഡ്. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പുഷ്‌കര്‍ സിങ് ധാമി കോണ്‍ഗ്രസിന്റെ ഭുവന്‍ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്.

വോട്ടിങ്ങ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ മുന്നിട്ട് നിന്ന ധാമിക്ക് പിന്നീട് ഈ ലീഡ് നിലനിര്‍ത്താനായില്ല. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയുടെ കീഴിലെ ഖത്തിമ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ധാമി ജനവിധി തേടിയത്. പുഷ്‌കര്‍ സിംഗ് ധാമി മൂന്നാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലുള്ളതാണ് . മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ഹരീഷ് റാവത്ത് 2017 ല്‍ ഉദ്ദം സിംഗ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തില്‍ നിന്നും ഹരിദ്വാര്‍ ജില്ലയിലെ ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാല്‍ രണ്ടിടത്തും വന്‍ തോല്‍വിയാണ് ഹരീഷിനെ കാത്തിരുന്നത്. 2012 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്