പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; യുപിയില്‍ മൂന്നാംഘട്ടം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് വരെയാണ് നടക്കുക. 1304 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളതച്. ഇവരില്‍ 93 പേര്‍ വനിതകളാണ്.

ഭരണതുടര്‍ച്ച തേടി കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിയും ശക്തമായി തന്നെ രംഗത്തുണ്ട്. പ്രചാരണം ശക്തമായിരുന്നു എങ്കിലും അരവിന്ദ് കെജ്‌റിവാളിനെതിരെ ഉണ്ടായ ഖലിസ്ഥാന്‍ ആരോപണം പാര്‍ട്ടിയെ വെട്ടിലാക്കി. ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്ന അമരീന്ദര്‍ സിങ്ങിനും വിജയം അനിവാര്യമാണ്.

ഉത്തര്‍ പ്രദേശില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 59 മണ്ഡലങ്ങളിലായി 627 സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ഇവരില്‍ 97 പേര്‍ സ്ത്രീകളാണ്.
കഴിഞ്ഞ തവണ ഇവിടെ ബിജെപിയാണ് വിജയിച്ചത്. 2012 ഈ പ്രദേശംഎസ്പിയോടൊപ്പം ആയിരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് അഖിലേഷ് യാദവിനും പാര്‍ട്ടിക്കും നിര്‍ണായകമാണ്.

കര്‍ഹാള്‍ മണ്ഡലത്തില്‍ നിന്നാണ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ നിയമമന്ത്രി സത്യപാല്‍ സിംഗിനെയാണ് ബിജെപി മത്സരത്തിനിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഉത്തര്‍പ്രദേശില്ും കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം