കോളറ വീണ്ടും: കാരയ്ക്കലിൽ രണ്ട് മരണം, ആയിരം പേർ‍ ചികിത്സയിൽ

കോളറ  പടർന്ന് പിടിച്ചതോടെ പുതുച്ചേരിയിലെ കാരയ്ക്കലിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര ഭരണ പ്രേദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ് കോളറ രോ​ഗം പടർന്നു പിടിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ ആയിരത്തിലേറെ പേരാണു ചികിത്സ തേടിയത്. സ്ഥിതി ആശങ്കാജനകമായതോടെ കാരയ്ക്കലിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾക്കു 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.  തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയോടു ചേർന്നു കിടക്കുന്ന പ്രദേശമാണു കാരയ്ക്കൽ. ഛർദിയും, വയറിളക്കം എന്നിവയെ തുടർന്ന് നിരവധി പേരാണ്  സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്.  തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് കോളറ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ‌ ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയേഴു പേർക്കിവിടെ കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

ശുദ്ധജലം മലിനമായതാണു കോളറ പടരാൻ കാരണമെന്നാണു വിവരം. കാവേരി നദിയിൽ നിന്നാണു കാരയ്ക്കലിലേക്കു ശുദ്ധജലമെത്തുന്നത്.   നദിയിൽ നിന്നുള്ള വെള്ളത്തിൽ ശുചിമുറി മാലിന്യങ്ങളടക്കമുള്ളവ കലർന്നിട്ടുണ്ടെന്ന് അധികൃതർ സ്ഥീകരിച്ചു. എല്ലാ കുടിവെള്ള പദ്ധതികളും പരിശോധിക്കാനും, പുതുച്ചേരിയിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും കാരയ്ക്കലിൽ കേന്ദ്രീകരിക്കാൻ ലഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.

ജനങ്ങളോട് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു വെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. പേടിക്കേണ്ട സാഹചര്യമില്ലെന്നും കുടിവെള്ളം ശുദ്ധീകരിക്കുന്നത് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ പിന്തുടരണമെന്നും  പുതുച്ചേരി ആരോഗ്യ വകുപ്പി നിർദേശം നൽകി.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ