കര്‍ണാടക ആര്‍ടിസിയുടെ ടിക്കറ്റ് കൊള്ളക്കെതിരെ ജനകീയ പ്രതിഷേധം; യാത്രക്കാര്‍ ബസുകള്‍ തടഞ്ഞു, സര്‍വീസുകള്‍ താറുമാറായി; പിന്തുണച്ച് ബിജെപി; സര്‍ക്കാര്‍ പ്രതിരോധത്തില്‍

കര്‍ണാടക ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ കുത്തനെ ഉയര്‍ത്തിയതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യാത്രക്കാര്‍ അടക്കം തെരുവില്‍ ഇറങ്ങി ബസ് തടഞ്ഞതോടെ പല സര്‍വീസുകളും താറുമാറായി. ബിജെപി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബസില്‍ സ്ഥിരമായി യാത്രചെയ്യുന്നവരുമാണ് ബസ് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. ടിക്കറ്റില്‍ വരുത്തിയിരിക്കുന്ന 15 ശതമാനം വര്‍ധന അംഗീകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്ക് ബിജെപി പിന്തുണ നല്‍കി. പ്രതിപക്ഷ നേതാവ് ആര്‍. അശോകയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളെത്തി യാത്രക്കാരുടെ സമരത്തിന് പിന്തുണ നല്‍കുകയായിരുന്നു. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിന്റെ പ്രതീകമായി ബിജെപി നേതാക്കള്‍ പുഷ്പങ്ങള്‍ നല്‍കി. പ്രതിഷേധിച്ച നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശക്തി പദ്ധതിവഴി സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ മറുവശത്ത് പുരുഷയാത്രക്കാരില്‍നിന്ന് കൂടുതല്‍ തുക ടിക്കറ്റിനത്തില്‍ ഈടാക്കുന്നത് സൂചിപ്പിച്ച് ഭാര്യക്ക് സൗജന്യമാണെങ്കിലും ഭര്‍ത്താവില്‍നിന്ന് ഇരട്ടിയാണ് വാങ്ങുന്നതെന്ന് അശോക പറഞ്ഞു. വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ ബസ് സ്‌റ്റേഷനുകള്‍ക്ക് പൊലീസ് അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബസില്‍ സ്ഥിരം യാത്രചെയ്യുന്ന ഒട്ടേറെ ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും നിര്‍ക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുള്ളത്.

നാളെമുതല്‍ വര്‍ദ്ധിപ്പിച്ച നിരക്ക് നിലവില്‍ വരും. ഇതോടെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഡബ്ള്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ നാല് കോര്‍പ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും.

നിരക്ക് വര്‍ധിപ്പിച്ചതുവഴി പ്രതിമാസം 74.85 കോടിരൂപ അധികവരുമാനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ശമ്പളക്കുടിശ്ശിക വിതരണംചെയ്യുക, ശമ്പളവര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുവരുകയാണ് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍. ഡിസംബര്‍ 31 മുതല്‍ പ്രഖ്യാപിച്ച സമരം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്താമെന്ന ഉറപ്പിന്മേല്‍ പിന്‍വലിച്ചിരുന്നു. ഇതിനിടെയാണ് നിരക്കുവര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ തലക്കടിച്ചത്.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശക്തി പദ്ധതി സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) അടിത്തറയിളക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ ആദ്യ മൂന്ന് മാസത്തിനിടെ തന്നെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ