മണല്‍ഖനികളുടെ ലേലത്തില്‍ പ്രതിഷേധം; കല്ലേറ്, ലാത്തിച്ചാര്‍ജ്, ബിഹാറില്‍ സ്ത്രീകളെയടക്കം വിലങ്ങുവെച്ച് പൊലീസ്

ബിഹാറില്‍ മണല്‍ ഖനികളുടെ ലേലത്തിനിടെ ഗ്രാമീണരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലേലത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായിട്ടാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.

ബിഹാറിലെ ഗയ ജില്ലയിലായിരുന്നു സംഭവം. ലേലത്തിനിടെ ഗ്രാമവാസികള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിയും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. ഇവരില്‍ ചിലര്‍ക്ക് സംഘര്‍ഷത്തില്‍ നിസാര പരിക്കറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ അറിയിച്ചു.

അതേസമയം സ്ത്രീകളും പുരുഷന്മാരും നിലത്ത് ഇരുന്ന് കൈകൂപ്പി നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു.

സംസ്ഥാനത്തെ അനധികൃത മണല്‍ ഖനനം നേരിടാന്‍ ബിഹാര്‍ സ്റ്റേറ്റ് മൈനിംഗ് കോര്‍പ്പറേഷന്‍ ഈ മാസം ആദ്യം എല്ലാ മണല്‍ ഖനന സ്ഥലങ്ങളിലും പരിസ്ഥിതി ഓഡിറ്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് നിയോഗിച്ചിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ സാങ്കേതിക വിദ്യയും ഡ്രോണുകളും ഉപയോഗിച്ച് മണല്‍ത്തിട്ടകള്‍ പരിശോധിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക