രാഷ്ട്രപതി തിരഞ്ഞടുപ്പ്; അഭിപ്രായ ഐക്യത്തിനുള്ള ​ശ്രമം ഊർജ്ജിതമാക്കി ബി.ജെ.പി

വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അഭിപ്രായ ഐക്യത്തിനുള്ള ശ്രമം ശക്തമാക്കി ബിജെപി. പരമോന്നത ഭരണഘടനാ പദവി തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്  ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാർട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എന്നിവരെ ബിജെപി ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളിലുമുള്ള പ്രധാന നേതാക്കളെ ഇരുവരും ഉടൻ കാണുമെന്നാണ് പുറത്തു വരുന്ന വിവരം.

ഇരു മുതിർന്ന നേതാക്കളും പ്രതിപക്ഷ പാർട്ടികളുൾപ്പെടെയുള്ളവയുമായി ചർച്ചകൾ നടത്തും. അതേസമയം എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാർഥിയായാൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് നാനാ പഠോളെ വ്യക്തമാക്കി.

15ന് പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ഡൽഹിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചിരിക്കുകയാണ്.  മുൻകൂട്ടി നിശ്ചയിച്ച അയോധ്യാ സന്ദർശനത്തെ തുടർന്ന് പാർട്ടി നേതാക്കളുടെ യോഗത്തിൽ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പങ്കെടുക്കില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ വർഷം ജൂലൈ 24ന് അവസാനിക്കും. ഈ മാസം 15 മുതൽ 29 വരെയാണ് നോമിനേഷനുള്ള സമയം. തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. വോട്ടെണ്ണൽ 21ന്.

Latest Stories

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കുന്നു; സര്‍വകലാശാലകളില്‍ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍

'കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്'; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് വി ശിവന്‍കുട്ടി