പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ്; ഹർജി പുതിയ ബെഞ്ചിന് വിട്ടു, കേസ് സെപ്റ്റംബറില്‍ പരിഗണിക്കും

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു. കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 10- ന് പരിഗണിക്കും.

അഭിപ്രായ സ്വാതന്ത്ര്യവും, കോടതിയലക്ഷ്യ സംബന്ധമായ കേസില്‍ സ്വമേധയാ കേസ് എടുക്കാനുമുള്ള കോടതിയുടെ അധികാരവും സംബന്ധിച്ച കാര്യങ്ങള്‍ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെയോട് ആവശ്യപ്പെട്ടു.

സുപ്രീംകോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത് കോടതി അലക്ഷ്യമായാലും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.

സമയക്കുറവുണ്ട്. ഈ കേസ് കൂടുതല്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്. ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു.,

ശിക്ഷയുടെ പ്രശ്‌നമല്ല, സ്ഥാപനത്തിലുള്ള വിശ്വാസമാണ് മുഖ്യമെന്ന് കോടതി പറഞ്ഞു. ആശ്വാസം തേടി കോടതിയിലെത്തുമ്പോള്‍ ആ വിശ്വാസം തകര്‍ക്കപ്പെടുകയാണ്. അതാണ് പ്രശ്‌നം കോടതി ചൂണ്ടിക്കാട്ടി.

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും മാപ്പു പറഞ്ഞാൽ ശിക്ഷ ഒഴിവാക്കമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം രണ്ട് തവണയാണ് പ്രശാന്ത് ഭൂഷൺ സത്യവാങ്മൂലം നൽകിയത്. ഓഗസ്റ്റ് 20- നാണ് കോടതി മാപ്പ് പറയാൻ പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടത്. കോടതി സമയം പാഴാക്കേണ്ടെതെന്നും ഉത്തമ ബോദ്ധ്യത്തോടെ ആലോചിച്ച് എടുത്ത് തീരുമാനത്തിന് മാപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക