പ്രഗ്യാ സിംഗിന്റെ കബഡികളി. വീഡിയോ പ്രചരിപ്പിച്ചവനെ നാം ശപിച്ചിരിക്കുന്നുവെന്ന് പ്രഗ്യ !

2008 ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലെ പ്രതിയും ബിജെപി നേതാവുമായ പ്രഗ്യാസിംഗ് താക്കൂര്‍ പലവട്ടം കോടതിയില്‍ ഹാജരാകാതിരുന്നത് തന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും വീല്‍ ചെയറിന്റെ സഹായത്തിലാണ് സഞ്ചരിക്കുന്നത് എന്നുമുള്ള സത്യവാങ്മൂലത്തിന്റെ ബലത്തിലാണ്. അവര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും വീല്‍ ചെയറില്‍ത്തന്നെ.

പ്രഗ്യാസിംഗ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ കഴിഞ്ഞദിവസം വൈറലാകുകയുണ്ടായി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ എടുത്തയാള്‍ക്കെതിരെ ശാപം പുറപ്പെടുവിച്ചിരിക്കുകയാണ് ഭോപ്പാല്‍ എംപി കൂടിയായ സന്യാസിനി.

ഭോപ്പാലില്‍ സിന്ധികള്‍ പാര്‍ക്കുന്ന ശാന്ത് നഗറിലെ കാളീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയ സമയത്താണ് അവിടെ കബഡി കളിച്ചുകൊണ്ടിരുന്നവരോടൊപ്പം പ്രഗ്യ പങ്കെടുത്തത്. ഇതിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് അവരുടെ ബാസ്‌കറ്റ്‌ബോള്‍ കളിയും നൃത്തവുമെല്ലാം പുറത്തുവരുന്നതും കോടതിനടപടികള്‍ വൈകിക്കാന്‍ വേണ്ടി നടത്തുന്ന വീല്‍ ചെയര്‍ നാടകം പൊളിയുകയും ചെയ്തത്.

തന്റെ കബഡികളി പ്രചരിപ്പിച്ചയാളെക്കുറിച്ച് രോഷാകുലയായ പ്രഗ്യ സിന്ധി സമൂഹത്തോടു പറഞ്ഞത് നിങ്ങള്‍ക്കിടയിലെവിടെയോ ആ രാവണന്‍ ഉണ്ടെന്നാണ്. അയാളുടെ വാര്‍ദ്ധക്യം ദുരിതപൂര്‍ണ്ണമാകും. അടുത്ത ജന്‍മത്തിലും മോക്ഷമുണ്ടാകില്ല. അവന്റെ സംസ്‌കാരകള്‍ താറുമാറായിരിക്കുന്നു. രാജ്യസ്‌നേഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന അധര്‍മ്മികളും വിധര്‍മ്മികളും നശിക്കും. രാവണനും കംസനും വരെ രക്ഷപ്പെട്ടില്ല. എന്നിങ്ങനെയൊക്കെ പോകുന്നു പ്രഗ്യയുടെ ശാപങ്ങള്‍.

തന്റെ കബഡി, ബാസ്‌ക്കറ്റബോള്‍ വീഡിയോകള്‍ പ്രചരിച്ചെങ്കില്‍ തനിക്ക് താത്ക്കാലികമായി ശാരീരികസൗഖ്യം ലഭിച്ചു എന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. അതിനുപകരം ഇത്തരം പ്രാക്കുകൊണ്ടു മൂടുമ്പോള്‍ കള്ളം പുറത്തായതിന്റെ പ്രതികരണമാണെന്ന് ആര്‍ക്കും മനസ്സിലാകും, ആത്മീയതയെല്ലാം അരച്ചുകലക്കി കുടിച്ചിട്ടും അത്പംകൂടി ക്ഷമ, വിചിന്തനം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു പ്രതികരണം ഉണ്ടാകുമായിരുന്നില്ല.  എന്നെല്ലാമാണ്‌ സമൂഹമാദ്ധ്യമങ്ങളില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്. താന്‍ ദിവസവും ഗോമൂത്രം കുടുക്കുന്നതിനാല്‍ തനിക്ക് കോവിഡ് വരില്ല എന്നു പ്രഖ്യാപിച്ചയാളാണ് ഈ ജനപ്രതിനിധി.

2006 സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച നമസ്‌കാരത്തിനു ശേഷമാണ് മാലേഗാവിലെ മസ്ജിദിലും സമീപത്തുള്ള ഖബര്‍സ്ഥാനത്തും 40 പേരുടെ മരണത്തിനും 125 പേരുടെ പരിക്കിനും കാരണമായ മൂന്നു ബോംബുകള്‍ പൊട്ടിത്തെറിക്കുന്നത്. ആദ്യം ചില ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളെയാണ് പോലീസ് സംശയിച്ചത് എങ്കിലും എന്‍ ഐ എയുടെ അന്വേഷണത്തില്‍ അഭിനവ് ഭാരത് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ്മ, ധാന്‍സിംഗ്, മനോഹര്‍ സിംഗ്, രാജേന്ദ്ര ചൗധരി എന്നിവര്‍ അറസ്റ്റിലായി.

രണ്ടു കൊല്ലത്തിനുശേഷം 2008 സെപ്റ്റംബര്‍ 29 ന് പത്തുപേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് ബോംബുസ്‌ഫോടനം മാലേഗാവില്‍ വീണ്ടും നടന്നു. അതൊടൊപ്പം മൊദാസ്സയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിയും മരിച്ചു.
രണ്ടാം മാലേഗാവ് സ്‌ഫോടനക്കേസിലാണ് സാധ്വി പ്രഗ്യാസിംഗ് താക്കൂര്‍, ശിവ് നാരായണ്‍ ഗോപാല്‍ സിംഗ്, ശ്യാം ഭവാരിലാല്‍ സാഹു എന്നിവര്‍ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ പ്രഗ്യ 2019 ലെ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ