'ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്': പ്രഗ്യ സിംഗ് താക്കൂര്‍

ഗോഡ്സെയെ കുറിച്ചുള്ള തന്റെ പരാമര്‍ശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായി ബിജെപി അംഗം പ്രഗ്യ സിംഗ് ഠാക്കൂര്‍ ലോക്സഭയില്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നെന്നും പ്രഗ്യ സിംഗ് പറഞ്ഞു. ഗോഡ്സെയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു ബിജെപി അംഗത്തിന്റെ ഖേദപ്രകടനം.

മഹാത്മാ ഗാന്ധി രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെ താന്‍ മാനിക്കുന്നുണ്ടെന്ന് പ്രഗ്യ സിംഗ് പറഞ്ഞു. സഭയിലെ ഒരു അംഗം തന്നെ ഭീകരവാദി എന്നു വിശേഷിപ്പിച്ചു. അതു തന്റെ അന്തസ്സിനു നേരെയുണ്ടായ ആക്രമണമാണ്. തനിക്കെതിരെയുള്ള ഒരു കുറ്റാരോപണവും ഇതുവരെ കോടതിയില്‍ തെളിയിക്കാനായിട്ടില്ലെന്ന് പ്രഗ്യ സിംഗ് ചൂണ്ടിക്കാട്ടി.

ഗോഡ്സെ ദേശഭക്തന്‍ ആയിരുന്നെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രഗ്യ സിംഗിന്റെ വിശദീകരണം. പ്രഗ്യയുടെ പരാമര്‍ശം നേരത്തെ ബിജെപി തള്ളിയിരുന്നു. ഇത്തരം ആശയങ്ങള്‍ ബിജെപിയുടേത് അല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. ഗോഡ്സെ സ്തുതിയെ തുടര്‍ന്ന് പ്രഗ്യ സിംഗിനെ പാര്‍ലമെന്ററി സമിതികളില്‍നിന്നു നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ