സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം രാഷ്ട്രീയ പാർട്ടികൾ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലും 48 മണിക്കൂറിനുള്ളിൽ നൽകണം: സുപ്രീം കോടതി

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾക്ക് എതിരായ ക്രിമിനൽ കേസുകളുടെയും അവരെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളുടെയും വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ നാല് ദേശീയ തിരഞ്ഞെടുപ്പുകളിൽ “രാഷ്ട്രീയക്കാരിൽ കുറ്റവാളികളുടെ എണ്ണത്തിലെ ഭയാനകമായ ഉയർച്ച” ചൂണ്ടിക്കാട്ടിയാണിത്.

രാഷ്ട്രീയ കക്ഷികൾ അവരുടെ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർബന്ധമാണെന്ന് സുപ്രീം കോടതി അറിയിച്ചു. പാർട്ടികൾ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. “സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം, വിജയിക്കാനുള്ള സാദ്ധ്യത ആയിരിക്കരുത് മാനദണ്ഡം,” സുപ്രീം കോടതി നിർദ്ദേശിച്ചു.

രാഷ്ട്രീയ പാർട്ടികൾ വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാലോ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലോ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ജഡ്ജിമാർ പറഞ്ഞു.

അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയും മറ്റുള്ളവരും നൽകിയ ഹർജിയിലാണ് വിധി.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും വിലക്കുന്നതിന് ഉടൻ നിയമങ്ങൾ നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറിൽ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി