ഹത്രാസ് കൂട്ടബലാത്സം​ഗം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് യോഗി സർക്കാർ; സംസ്കാരം സംബന്ധിച്ച ആരോപണങ്ങൾ തെറ്റെന്ന് ജില്ലാ മജിസ്ട്രേറ്റ്

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് അറിയിച്ചു.

യുവതിയുടെ മരണത്തില്‍  പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാരോട് ഒരു തരത്തിലുളള ദയയും കാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഒരാഴ്ചക്കകം സംഘം റിപ്പോര്‍ട്ട് നല്‍കും. യുവതിക്ക് നീതി വേഗത്തില്‍ ഉറപ്പാക്കാന്‍, വിചാരണ നടപടികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

അതേസമയം, മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായുളള ബന്ധുക്കളുടെ ആരോപണം ഹത്രാസില്‍ ജില്ലാ കളക്ടര്‍ നിഷേധിച്ചു. രാത്രിയില്‍ ശവസംസ്‌കാരം നടത്താന്‍ അച്ഛനും സഹോദരനും സമ്മതം നല്‍കിയിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇരയുടെ മൃതദേഹം വഹിച്ച വാഹനം 12:45 മുതല്‍ 2:30 വരെ ഗ്രാമത്തില്‍ ഉണ്ടായിരുന്നെന്നും ജില്ലാ മജിസ്‌ട്രേററ്റ് പ്രതികരിച്ചു.

എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അസാധാരണമായ ധൃതിയാണ് പൊലീസ് കാണിച്ചത് സഹോദരൻ ആരോപിച്ചു . “ഉടന്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചു. മൃതദേഹം 24 മണിക്കൂര്‍ ആയെന്നും കൂടുതല്‍ സമയം സൂക്ഷിച്ചാല്‍ അഴുകുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ബന്ധുക്കള്‍ എത്തിച്ചേരാനുളളത് കൊണ്ട് രാവിലെ മാത്രമേ സംസ്‌കരിക്കാന്‍ കഴിയുകയുളളൂവെന്നാണ് ഞങ്ങള്‍ പറഞ്ഞത്”- യുവതിയുടെ സഹോദരന്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്. സഹോദരിയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

“അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങള്‍ ഭയന്നുപോയി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഞങ്ങളെ പൊലീസ് നിര്‍ബന്ധിച്ചു. രാവിലെ ചെയ്യാമെന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു.”- സഹോദരന്‍ പറയുന്നു.

“സഹോദരിയുടെ മരണത്തില്‍ സംസ്ഥാന സര്‍്ക്കാര്‍ ഇടപെടണം. ശരിയായ അന്വേഷണം നടത്തി പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങി കൊടുക്കണം. ഞങ്ങള്‍ക്ക് മതിയായ സംരക്ഷണം തരണം. ഭരണകൂടം അനാവശ്യമായി ഞങ്ങളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണ്. ലോക്കല്‍ പൊലീസില്‍ വിശ്വാസമില്ല. സഹോദരിയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം”- സഹോദരന്‍ ആവശ്യപ്പെട്ടു.

കനത്ത പൊലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസില്‍ എത്തിച്ചത്. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന സമയത്ത് കുടുംബത്തെയും ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സെപ്റ്റംബര്‍ 14-നാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.  ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്. യുവതിയെ “ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.

Latest Stories

സ്‌കൂളുകളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും പൊളിക്കും; വൃക്ഷശാഖകള്‍ മുറിച്ചുമാറ്റും; സ്‌കൂള്‍ തുറപ്പിന് ഒരുങ്ങി കേരളം; കര്‍ശന നിര്‍ദേശവുമായി മന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ചികിത്സതേടി

അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചുകൂടെ? പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ജ്യോതിയുടെ പിതാവ്

IPL 2025: ധോണിയുടെ ഫാൻസ്‌ മാത്രമാണ് യഥാർത്ഥത്തിൽ ഉള്ളത്, ബാക്കിയുള്ളവർ വെറും ഫേക്ക് ആണ്; കോഹ്‍ലിയെയും ആർസിബി ആരാധകരെയും കളിയാക്കി ഹർഭജൻ സിങ്

എന്താണ് മമ്മൂട്ടി സര്‍ കഴിക്കുന്നത്? രുചിയില്‍ വിട്ടുവീഴ്ചയില്ല, എല്ലാം മിതമായി കഴിക്കാം; ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍

'വിഴിഞ്ഞം തുറമുഖം അടക്കം സംരംഭങ്ങള്‍ കേരളത്തെ സംരഭകരുടെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കുന്നു'; മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയില്‍ കാര്യമായ മാറ്റമെന്ന് മന്ത്രി ജി ആര്‍ അനില്‍

'കോൺഗ്രസിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂർ'; വിമർശിച്ച് ബിനോയ് വിശ്വം

RCB VS KKR: പ്രകൃതി കോഹ്‌ലിക്ക് അർപ്പിച്ചത് വലിയ ആദരവ്, വട്ടമിട്ട പ്രാവുകൾ നൽകിയത് കാവ്യാത്മക സല്യൂട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'പാകിസ്ഥാൻ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം, ചാരവൃത്തി നടത്തിയത് കൃത്യമായ പ്ലാനിങ്ങോടെ'; ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി പാകിസ്ഥാനിലെ സ്ഥിരം സന്ദർശക

പരാജയപ്പെടുമെന്ന് കരുതിയില്ല, എന്റെ സ്വപ്‌നമായിരുന്നു ആ സിനിമ.. ജീവിതത്തില്‍ അതൊരു വിജയമായാണ് ഞാന്‍ കാണുന്നത്: വിജയ് ദേവരകൊണ്ട