ഇന്ത്യയിലെ ജനങ്ങൾ 'അങ്ങേയറ്റം വേദന'യിൽ, സമ്പദ്‌വ്യവസ്ഥ 2019-ലേതിനേക്കാൾ താഴെ: അഭിജിത് ബാനർജി

ഇന്ത്യയിലെ ജനങ്ങൾ “അങ്ങേയറ്റം വേദന”യിലാണെന്നും സമ്പദ്‌വ്യവസ്ഥ ഇപ്പോഴും 2019 ലെ നിലവാരത്തേക്കാൾ താഴെയാണെന്നും നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി. സാധാരണക്കാരുടെ “ചെറിയ അഭിലാഷങ്ങൾ” ഇപ്പോൾ കൂടുതൽ ചെറുതായി മാറുന്ന സാഹചര്യമാണ് ഉള്ളതെന്നും അഭിജിത് ബാനർജി പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദ് സർവകലാശാലയിലെ 11-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ ശനിയാഴ്ച രാത്രി അമേരിക്കയിൽ നിന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ പശ്ചിമ ബംഗാൾ സന്ദർശനത്തിൽ നിന്നുള്ള തന്റെ നിരീക്ഷണങ്ങൾ സാമ്പത്തിക വിദഗ്ധൻ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

“നിങ്ങൾക്ക് (വിദ്യാർത്ഥികൾ) വളരെ അധികം സംഭാവന സമൂഹത്തിന് നല്കാൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. സമൂഹത്തിന് അത് ശരിക്കും ആവശ്യമാണ്. ഇന്ത്യയിൽ ജനങ്ങൾ കടുത്ത വേദനയിലാണ്,” അദ്ദേഹം പറഞ്ഞു.

“ഞാൻ കുറച്ചു ദിവസം പശ്ചിമ ബംഗാളിൽ ചിലവഴിച്ചു, നിങ്ങൾക്കറിയാമോ, ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും തകരുന്നതിന്റേതായി നിങ്ങൾ കേൾക്കുന്ന കഥകൾ, അത് വളരെ യഥാർത്ഥമാണ്… ഇപ്പോൾ സാധാരണക്കാർക്ക് വളരെ ചെറിയ അഭിലാഷങ്ങളെ ഉള്ളൂ,” ബാനർജി പറഞ്ഞു.

“നമ്മൾ വലിയ വേദനയുടെ കാലത്താണെന്ന് ഞാൻ കരുതുന്നു. സമ്പദ്‌വ്യവസ്ഥ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ താഴെയാണ്. എത്ര താഴെയാണെന്ന് നമുക്ക് അറിയില്ല, പക്ഷേ അത് വളരെ താഴെയാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ” 2019 ൽ എസ്തർ ഡുഫ്ലോയ്ക്കും മൈക്കൽ ക്രെമറിനും ഒപ്പം നൊബേൽ സമ്മാനം നേടിയ സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.

തങ്ങളുടെ തൊഴില്‍ തിരഞ്ഞെടുക്കുന്നതിൽ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉള്ള സമ്മർദ്ദത്തിന് വഴങ്ങരുതെന്നും ജീവിതത്തിൽ യഥാർത്ഥത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ ധൈര്യം കാണിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയുവിലെ) വിദ്യാർത്ഥി കാലഘട്ടത്തിൽ താൻ 10 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ബാനർജി പ്രേക്ഷകരെ അറിയിച്ചു.

“ഞാൻ ജെഎൻയു വിട്ട് ഹാർവാർഡിലേക്ക് പോകാനൊരുങ്ങുന്ന സമയം, ഞാൻ ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തു, തുടർന്ന് എന്നെ തിഹാർ ജയിലിലേക്ക് കൊണ്ടുപോയി, പത്ത് ദിവസം അവിടെ പാർപ്പിച്ചു. ഞാൻ പുറത്തു വന്നപ്പോൾ, ഒരുപാട് മുതിർന്നവർ എന്നോട് പറഞ്ഞു, ഞാൻ എന്റെ കരിയർ നശിപ്പിച്ചു, ഹാർവാർഡോ അമേരിക്കയോ നിങ്ങളെ ഇനി ഒരിക്കലും സ്വീകരിക്കില്ല എന്ന്, ഞാൻ ഖേദിക്കണമെന്നാണ് അവർ കരുതിയത്, ”അദ്ദേഹം പറഞ്ഞു.

കരിയർ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ, ഇന്ത്യയിലെ രണ്ട് മികച്ച ചലച്ചിത്ര നിർമ്മാതാക്കളായ സത്യജിത് റേയും ശ്യാം ബെനഗലും സാമ്പത്തിക ശാസ്ത്ര ബിരുദധാരികളായിരുന്നുവെന്നും എന്നാൽ അവർ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാൻ തിരഞ്ഞെടുത്തുവെന്നും ബാനർജി ചൂണ്ടിക്കാട്ടി.

“എന്നിട്ടും, അവർ ജീവിതത്തിൽ നേട്ടം കൈവരിച്ചു. അതിനാൽ, പ്രത്യേക പരിശീലനത്തിനുപകരം, നിങ്ങൾ സജീവവും ചിന്താശേഷിയുള്ളതും തുറന്നതുമായ ഒരു മനുഷ്യനാവുക എന്നതാണ് ശരിക്കും പ്രധാനം. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം,” അദ്ദേഹം പറഞ്ഞു.

ബിരുദദാന വേളയിൽ, സ്വകാര്യ സർവ്വകലാശാലയിലെ നാല് ഡോക്ടറൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 833 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി.

Latest Stories

കാന്താര-2 ചിത്രത്തിന്റെ സെറ്റിൽ തൃശ്ശൂർ സ്വദേശിയായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം

ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്

കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള; ഫുട്‌ബോള്‍ സ്വപ്നങ്ങളുമായി അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് മലേഷ്യയിലേക്ക്

രാജ്യത്തെ നടുക്കി വിമാനദുരന്തം; മരണസംഖ്യ ഉയരുന്നു, വിമാനത്തിൽ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം