പെഗാസസ് ഫോൺ ചോർച്ച: സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോൺ നമ്പറും പട്ടികയിൽ

പെഗാസസ് ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും ഉൾപ്പെടുമെന്ന് റിപ്പോർട്ട്. ‌‌

2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ വരെ ജസ്റ്റിസ് അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറും പട്ടികയിൽ ഉണ്ടെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു.

നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണ് ജസ്റ്റിസ് അരുൺ മിശ്ര. സുപ്രീംകോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. മലയാളി അഭിഭാഷകൻ ആൾജോയുടെ ഫോണും പെഗസസ് പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്

പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തൽ പുറത്തെത്തിയിരിക്കുന്നത്.

അതേസമയം, പെഗാസസ് വിവാദം ഉയർത്തി രാജ്യസഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച ആറ് ടിഎംസി എംപിമാർക്കെതിരെ നടപടി. സർക്കാരിൻറെ ധാർഷ്ട്യമാണ് പാർലമെൻറ് സ്തംഭനത്തിന് കാരണമെന്ന് പ്രതിപക്ഷനേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Latest Stories

IND VS ENG: ഒരു ഉപദ്രവും ഉപകാരവുമില്ലാത്ത ആ ഇന്ത്യൻ താരത്തെ അടുത്ത കളിയിൽ എന്ത് ചെയ്യും: മൈക്കിൾ ക്ലാർക്ക്

IND VS ENG: എഡ്ജ്ബാസ്റ്റണിലെ വിജയത്തിന് ശേഷം ജയ്ഷാ ആ ഇന്ത്യൻ താരത്തോട് കാണിച്ചത് മോശമായ പ്രവർത്തി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

IND VS ENG: നീയൊക്കെ എട്ട് നിലയിൽ പൊട്ടിയത് ആ ഒരു കാരണം കൊണ്ടാണ്, ഇന്ത്യക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോൾ മനസിലായില്ലേ: മൊണ്ടി പനേസര്‍

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍