മുളക്കൊട്ട നെയ്ത് മേഘാലയ, ഗോത്ര മുന്നേറ്റവുമായി ഗുജറാത്ത്; പരേഡ് പുരോഗമിക്കുന്നു

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.

സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളുടെ പ്രദർശനം പുരോഗമിക്കുകയാണ്. ഒരു സ്ത്രീ മുളകൊണ്ടുള്ള കൊട്ട നെയ്യുന്നതും മുള, ചൂരൽ ഉൽപ്പന്നങ്ങളുമാണ് മേഘാലയയിലെ നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് ഗോത്ര വിഭാഗത്തിന്റെ മുന്നേറ്റം ആണ് വിഷയമാക്കിയത്.കേരളത്തിന്റെ ദൃശ്യം ഒഴിവാക്കിയിരുന്നു.

ബിഎസ്എഫ് സംഘം രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്തു.ഇന്ത്യൻ വ്യോമസേന നിശ്ചല ദൃശ്യം പ്രദർശിപ്പിച്ചു. ‘ഇന്ത്യൻ എയർഫോഴ്‌സ് ട്രാൻസ്‌ഫോർമിങ് ഫോർ ദ് ഫ്യൂചർ’ എന്നതാണ് പ്രമേയം. പാരച്യൂട്ട് റെജിമെന്റ് അവരുടെ പുതിയ കോംപാക്ട് യൂണിഫോമും താവോർ റൈഫിളുമായ് റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്തു . പരേഡിൽ ഇന്ത്യൻ നാവികസേനയുടെ നിശ്ചല ദൃശ്യം ഉണ്ടായിരുന്നു.

950കളിലെ യൂണിഫോം അണിഞ്ഞാണ് കരസേനയുടെ രാജ്പുത് റജിമന്റ് പരേഡിന്റെ ഭാഗമാകുന്നത്. 1960കളിലെ യൂണിഫോം അണിഞ്ഞാണ് അസം റൈഫിൾസ് പരേഡിൽ അണിനിരന്നത്. 1970ലെ യൂണിഫോം ധരിച്ചാണ് ജമ്മു കശ്മീർ റജിമന്റ് പരേഡിൽ പങ്കെടുത്തത്.സെഞ്ചൂറിയൻ ടാങ്ക്, പിടി-76, എംബിടി അർജുൻ എംകെ-ഐ, എപിസി തോപാസ് എന്നിവ അണിനിരന്നു.

Latest Stories

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ