ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍; 300 കോടിയുടെ മയക്കുമരുന്നും അയുധങ്ങളും പിടിച്ചെടുത്തു; പത്ത് പേര്‍ കസ്റ്റഡിയില്‍

ഗുജറാത്തില്‍ ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടിയില്‍. 300 കോടിയില്‍ അധികം രൂപയുടെ സാധനങ്ങളാണ് പാക് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത്. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തുന്നത്. ബോട്ടിലുണ്ടായിരുന്ന പത്തുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 25280 കോടി രൂപയോളം വിലവരുന്ന ഹെറോയിന്‍ വഹിച്ചുള്ള പാക്ക് ബോട്ട് ഗുജറാത്ത് തീരത്തുന്നിന്നും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. വെടിവെച്ചാണ് അന്നു ഇവരെ കേസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നുമായി പാക്ക് ബോട്ടുകള്‍ ഇന്ത്യന്‍ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം നിരീക്ഷണം ശക്തമാക്കിയിരുന്നു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം