മസൂദ് അസറിന്റെ ബന്ധുക്കളുടെ സംസ്‌കാരത്തില്‍ പാക് സൈന്യം; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസര്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂറില്‍ മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. പാക് ജയിലില്‍ കഴിയുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്ന മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാരത്തില്‍ പങ്കെടുത്ത് പാക് സൈന്യം.

മസൂദ് അസറിന്റെ സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെടെ 14 പേരാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്ന പാക് സൈന്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവത്തിന് ശേഷം മസൂദ് അസര്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന് വെല്ലുവിളിച്ചിരുന്നു.

ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ- ഇ- മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്നായിരുന്നു മസൂദ് അസറിന്റെ പ്രതികരണം.ബഹവല്‍പൂരിലെ ഒരു പ്രധാന കേന്ദ്രം ഉള്‍പ്പെടെ, പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലായി ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍.

മസൂദ് അസര്‍ പാകിസ്ഥാനില്‍ തടവിലാണ് എന്നാണ് പാക് അധികൃതര്‍ മറ്റ് രാജ്യങ്ങളോട് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ വലിയ സുരക്ഷാ പരിഗണനകളോടെ അസര്‍ പാകിസ്ഥാനില്‍ കഴിയുന്നതായി ഇന്ത്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങള്‍.

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട മറ്റ് ഭീകരരുടെ സംസ്‌കാരത്തിലും പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദം ഇതോടെ ശരിയാണെന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ