നുസ്രത്ത് ജഹാന്‍ 20 കോടി തട്ടിയെടുത്തു; 415 പേര്‍ പരാതിയുമായി ഇഡിയില്‍; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ലെന്ന് ഭര്‍ത്താവ്; നടിക്കെതിരെ തൃണമൂലില്‍ വിമത നീക്കം

ഫ്‌ലാറ്റുകള്‍ വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ്. ദേശീയമാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നതോടെയാണ് വിശദീകരണവുമായി ഭര്‍ത്താവ് യാഷ് ദാസ്ഗുപ്ത രംഗത്ത് എത്തിയത്.

നുസ്രത്ത് ജഹാനെതിരായ കോടിക്കണക്കിനു രൂപയുടെ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ അദേഹം നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ലെന്നു വ്യക്തമാക്കി. 415 പേരാണ് നുസ്രത്ത് ജഹാന്‍ തങ്ങളുടെ കൈയില്‍ നിന്നും പണം തട്ടിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവരാണ് ഇഡിക്ക് പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ കൈയില്‍ നിന്ന് 20 കോടി രൂപ നടി തട്ടിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അഴിമതിയാരോപണം ഉയര്‍ന്നതോടെ നടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം രഗെത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഭൂരിപക്ഷം പേരും നടിക്കൊപ്പമാണ്. ഇതോടെയാണ് ഭര്‍ത്താവിന്റെ പ്രതികരണം.

തെളിവുകള്‍ ലഭിക്കുന്നതിനു മുന്‍പതുതന്നെ നുസ്രത്ത് ജഹാനെ കുറ്റക്കാരിയാക്കി മാറ്റുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞിരുന്നു. വിമത വിഭാഗത്തിന്റെ നീക്കം തള്ളിയാണ് മമത നിലപാട് വ്യക്തമാക്കിയത്. ഫ്‌ലാറ്റുകള്‍ വാഗ്ദാനം ചെയ്തു തട്ടിയെടുത്ത പണത്തിനാണു സ്വന്തമായി ഫ്‌ലാറ്റ് വാങ്ങിയതെന്ന ആരോപണം നുസ്രത്ത് ജാഹന്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

കമ്പനിയില്‍ നിന്നും ലോണ്‍ എടുത്തിട്ടാണു ഫ്‌ലാറ്റ് വാങ്ങിയതെന്നും 2017 മാര്‍ച്ചില്‍ പലിശസഹിതം അതു തിരിച്ചടച്ചിരുന്നെന്നും നുസ്രത്ത് ജഹാന്‍ രേഖകള്‍ അടക്കം പുറത്തുവിട്ട് വ്യക്തമാക്കിയിരുന്നു. സെവന്‍ സെന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടായിരുന്നു നുസ്രത്ത് ജഹാന്‍.

അതേസമയം, നുസ്രത്ത് ജഹാന്റെ വാദങ്ങള്‍ കമ്പനിയുടെ നിലവിലെ ഡയറക്ടര്‍ രാകേഷ് സിങ് പൂര്‍ണമായി തള്ളിയിട്ടുണ്ട്. നടി സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് അദേഹം ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ പ്രതിപക്ഷമായ ബിജെപി നടിക്കെതിരെയും ടിഎംസിക്കെതിരെയും രംഗത്തെത്തി.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍