കസ്റ്റഡിയിലെടുത്ത മുപ്പതോളം മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നു; നിരവധി പേര്‍ക്ക് അക്രെഡിറ്റേഷനില്ലെന്ന വാദവുമായി പൊലീസ്

ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത മുപ്പതോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രെഡിറ്റേഷനില്ലെന്ന വാദവുമായി പൊലീസ്. കസ്റ്റഡി സംബന്ധിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നവരാരും ഔപചാരിക മാധ്യമ പ്രവര്‍ത്തകരല്ലെന്ന വിശദീകരണമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഉള്ളത്. റിപ്പോര്‍ട്ടിംഗുമായി ബന്ധമില്ലാത്ത പലതും ഇവര്‍ കൈവശം വെച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. പരിശോധന പൂർത്തിയായാൽ “തുടർനടപടികൾ” ആരംഭിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

മംഗളൂരു വെന്‍റ് ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, 24, മീഡിയ വണ്‍ ചാനലുകളുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു.

Latest Stories

അന്ന് വിരാട് കോഹ്‌ലി എന്നെ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ ഇഷ്ട ഗാനം എന്റേത്: സിമ്പു

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രിയാത്ര നിരോധിച്ചു

'നെറികെട്ട പ്രവര്‍ത്തനം, ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് പിവി അന്‍വറിന്'; ഉള്ളിലെ കള്ളത്തരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്ന് എംവി ഗോവിന്ദന്‍

'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ; ദിലീപ് ചിത്രത്തെ വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനം ഇന്ത്യയിലേക്ക്..

INDIAN CRICKET: ടി20യില്‍ അവന്റെ കാലം കഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്‌, ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആ താരം ഉറപ്പായിട്ടും ഉണ്ടാകും, എന്തൊരു പെര്‍ഫോമന്‍സാണ് ഐപിഎലില്‍ കാഴ്ചവച്ചത്

ഭീകരതകൊണ്ട് ഇന്ത്യയെ തകര്‍ക്കാനാകില്ല; പാകിസ്താന് ഭീകരതയുമായുള്ള ബന്ധം ലോകത്തിന് മുന്നില്‍ വ്യക്തമാക്കും; യാത്ര തിരിക്കും മുമ്പ് രാജ്യത്തിന് ശശി തരൂരിന്റെ സന്ദേശം

ആത്മഹത്യയ്ക്ക് ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍; പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങാന്‍ ശ്രമം, വെന്റിലേറ്ററില്‍

മനുഷ്യനാണെന്ന പരിഗണന പോലും തന്നില്ല, കെഎസ്ആര്‍ടിസി ബസ് ഡ്രൈവറില്‍ നിന്നും മോശം അനുഭവം..; വീഡിയോയുമായി അപ്‌സരയും റെസ്മിനും

IND VS ENG: ഗില്‍ അല്ല, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകേണ്ടിയിരുന്നത് ആ സൂപ്പര്‍താരം, അവന്റെ അനുഭവസമ്പത്ത് ഗില്ലിനേക്കാളും കൂടുതലാണ്, തുറന്നുപറഞ്ഞ് മുന്‍താരം