ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്ന് 22 മലയാളികള്‍ കൂടി തിരികെ നാട്ടിലെത്തി; ഇതുവരെ നാട്ടിലെത്തിയത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 പേര്‍

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലില്‍ നിന്ന് 22 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അഞ്ചാം വിമാനത്തിലാണ് നോര്‍ക്ക റൂട്‌സ് മുഖേന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിച്ചത്.

തിരികെ നാട്ടിലെത്തിയ മലയാളികളില്‍ 14 പേര്‍ കൊച്ചിയിലും എട്ട് പേര്‍ തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്‌സ് പ്രതിനിധികള്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഇസ്രായേലില്‍ നിന്നുള്ള യാത്രക്കാരെ തിരികെ എത്തിക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 മലയാളികളാണ് നാട്ടിലെത്തിയത്.

അതേ സമയം ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമെന്ന് ആരോപിച്ച് ജോര്‍ദ്ദാന്‍ രംഗത്തെത്തി. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. പലസ്തീന് 100 മില്യണ്‍ ഡോളറിന്റെ അടിയന്തിര സഹായം ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടിരിക്കുകയാണ്. ആയിരങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീന്‍. എന്നാല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാ?ദം. ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവന്‍ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകര്‍ത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

Latest Stories

നിനക്ക് ഇനി ടീമിൽ സ്ഥാനമില്ല, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ

ആരാധകർ പ്രതീക്ഷിച്ചത് മറ്റൊന്ന്, 'തഗ് ലൈഫ്' നിരാശപ്പെടുത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ച് മണിരത്നം

കേരള വിഭവങ്ങള്‍ക്ക് ഇനി നിറവും മണവും ഒറ്റ പാക്കില്‍! സൂപ്പര്‍ കാശ്മീരി ചില്ലി പൗഡറുമായി ഈസ്റ്റേണ്‍

തല മൊട്ടയടിച്ച് അജിത്, ലുക്ക് തന്നെ മാറിയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ!

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം ഞങ്ങൾക്കൊന്നുമല്ല, ഇതൊക്കെ എളുപ്പത്തിൽ ജയിക്കാം, മുന്നറിയിപ്പുമായി ഇം​ഗ്ലീഷ് പേസർ, ഉറപ്പിക്കാവോയെന്ന് ആരാധകർ

കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ 16ാമത് ഭവന പദ്ധതി; കോഴിക്കോട് കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡിന്റെ താക്കോല്‍ കൈമാറി

മരിച്ചവരുടെ ചാരം കൊണ്ട് സൂപ്പുണ്ടാക്കി കുടിക്കുന്ന യാനോമാമികൾ !