നൂപൂര്‍ ശര്‍മ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്; സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി പൊലീസ്

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ, നുപൂര്‍ ശര്‍മ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ച് ഡല്‍ഹി പൊലീസ്. എന്നാല്‍ നുപൂറിനെ അറസ്റ്റു ചെയ്തോ എന്നതില്‍ പൊലീസ് മൗനം പാലിക്കുകയാണ്. വിദ്വേഷം പരത്തി, മതവികാരം മുറിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് നുപൂറിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചിരുന്നത്.

ജൂണ്‍ 18നാണ് ബിജെപി മുന്‍ വക്താവില്‍നിന്ന് പൊലീസ് മൊഴിയെടുത്തത്. വീണ്ടും ചോദ്യം ചെയ്യലിനായി ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. ആവശ്യമുണ്ടെങ്കില്‍ നോട്ടീസ് നല്‍കാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവാദത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്.

‘രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോന്നിനും ഈ സ്ത്രീയാണ് ഉത്തരവാദി. അനന്തരഫലത്തെ കുറിച്ചൊന്നും ചിന്തിക്കാതെ നിരുത്തവാദപരമായ വായാടിത്തമാണ് അവര്‍ നടത്തിയത്. ഒരു പാര്‍ട്ടിയുടെ ദേശീയ വക്താവാകുന്നത് നിന്ദ്യമായ കാര്യങ്ങളെല്ലാം വിളിച്ചു പറയാനുള്ള ലൈസന്‍സല്ല.’ – ജസ്റ്റിസ് സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു.

നുപൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ എന്തു തുടര്‍നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചിരുന്നു. അതിനാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കിയിട്ടുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ