നൂപൂര്‍ ശര്‍മ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്; സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി പൊലീസ്

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ, നുപൂര്‍ ശര്‍മ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ച് ഡല്‍ഹി പൊലീസ്. എന്നാല്‍ നുപൂറിനെ അറസ്റ്റു ചെയ്തോ എന്നതില്‍ പൊലീസ് മൗനം പാലിക്കുകയാണ്. വിദ്വേഷം പരത്തി, മതവികാരം മുറിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് നുപൂറിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചിരുന്നത്.

ജൂണ്‍ 18നാണ് ബിജെപി മുന്‍ വക്താവില്‍നിന്ന് പൊലീസ് മൊഴിയെടുത്തത്. വീണ്ടും ചോദ്യം ചെയ്യലിനായി ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. ആവശ്യമുണ്ടെങ്കില്‍ നോട്ടീസ് നല്‍കാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവാദത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്.

‘രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോന്നിനും ഈ സ്ത്രീയാണ് ഉത്തരവാദി. അനന്തരഫലത്തെ കുറിച്ചൊന്നും ചിന്തിക്കാതെ നിരുത്തവാദപരമായ വായാടിത്തമാണ് അവര്‍ നടത്തിയത്. ഒരു പാര്‍ട്ടിയുടെ ദേശീയ വക്താവാകുന്നത് നിന്ദ്യമായ കാര്യങ്ങളെല്ലാം വിളിച്ചു പറയാനുള്ള ലൈസന്‍സല്ല.’ – ജസ്റ്റിസ് സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു.

നുപൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ എന്തു തുടര്‍നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചിരുന്നു. അതിനാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കിയിട്ടുള്ളത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ